മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

എ.ഐ. റ്റൂളുകള്‍ കരുതലോടെ ഉപയോഗിക്കാം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ.) റ്റൂളുകൾ പല കുട്ടികളുടെയും കൗമാരക്കാരുടെയും നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഹോംവർക്കിൽ സഹായിക്കാൻ മാത്രമല്ല, ചങ്ങാത്തം കൂടാനും ഉപദേശം തേടാനും കൗൺസലിംഗ് എടുക്കാനും പോലും അവർ ഈ റ്റൂളുകളെ ഇപ്പോള്‍ ആശ്രയിക്കുന്നുണ്ട്. ഇത്, അവർ ചിന്തിക്കുന്നതും മറ്റുള്ളവരോടു പെരുമാറുന്നതും പ്രതിസന്ധികളെ നേരിടുന്നതും എങ്ങനെ എന്നതിനെ സ്വാധീനിക്കുന്നുമുണ്ട്. കാരണം, വിശേഷിച്ചും കൗമാരം, ഒരാളുടെ വ്യക്തിത്വവും ചിന്താരീതിയും വികാരനിയന്ത്രണ പാടവവും രൂപപ്പെടുന്ന ഘട്ടമാണ്. ഇങ്ങിനെയൊരു പശ്ചാത്തലത്തില്‍, എ.ഐ. റ്റൂളുകൾ ഗുണകരമോ ഹാനികരമോ എന്നതിനുള്ള ഒറ്റവാക്കിലുള്ള ഉത്തരമല്ല, അവ ചെറുപ്രായക്കാരുടെ പഠന നിലവാരത്തെയും വ്യക്തിത്വ വികസനത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ആണു പ്രസക്തം.

Continue reading
  200 Hits

പഠനമുറിയെ ശ്രദ്ധയ്ക്കു സഹായകമാക്കാം

ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത  സ്ഥലം തയ്യാറാക്കി വെക്കുന്നതു നല്ലതാണ്.  അവിടെച്ചെന്നിരിക്കുമ്പോൾ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും ഇതു സഹായിക്കും.

അവിടെ ആവശ്യത്തിനു  വെളിച്ചം ഉണ്ടായിരിക്കണം. അത്, കണ്ണിനു  ക്ലേശം കുറക്കുകയും ശ്രദ്ധയെ  സഹായിക്കുകയും ചെയ്യും. ഉണർവു കിട്ടാനും  മാനസിക സന്തോഷത്തിനും സൂര്യപ്രകാശമാണു നല്ലത്. നേരത്തിനനുസരിച്ച് വെളിച്ചത്തിൻറെ തരവും തീവ്രതയും മാറുന്നതും കണ്ണുകൾക്കു  ഗുണകരമാകും. അതേസമയം, വെയിൽ അധികമാവുക വഴി ചൂട് അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വെളിച്ചത്തിന്റെ തീവ്രത അഡ്ജസ്റ്റ് ചെയ്യാവുന്ന തരം ലൈറ്റുകളും നന്നാവും.

Continue reading
  872 Hits

പ്രാണനെടുക്കുന്ന ചെറുപ്രായക്കാര്‍

പ്രായസഹജമായ രണ്ടു ശാരീരിക പ്രത്യേകതകള്‍ കൌമാരക്കാരില്‍ കുറച്ചൊക്കെ മുന്‍കോപവും എടുത്തുചാട്ടവും ഉളവാക്കുന്നുണ്ട്:

മസ്തിഷ്കസവിശേഷതകള്‍

വികാരങ്ങളെ സൃഷ്ടിക്കുകയും വെളിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ‘ലിമ്പിക് സിസ്റ്റം’ എന്ന മസ്തിഷ്കഭാഗത്തിന് കൌമാരത്തോടെ പൂര്‍ണവളര്‍ച്ചയെത്തുന്നുണ്ട്. എന്നാല്‍, ആത്മനിയന്ത്രണവും വൈകാരിക സംയമനവും പ്രശ്നപരിഹാരശേഷിയും സാദ്ധ്യമാക്കുന്ന ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സി’നു പാകതയാകുന്നത് ഇരുപത്തഞ്ചാംവയസ്സോടെ മാത്രവുമാണ്. ഈ സമയവ്യത്യാസം കൌമാരത്തെ സ്വല്‍പം വിസ്ഫോടകമാക്കാം.

Continue reading
  926 Hits

അവസരസ്നേഹം എന്ന കുതന്ത്രം

“ഏയ്‌, തന്‍റെ കൂടെയിരിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.”

“പക്ഷേ പിക്നിക് മൂന്നാം ദിവസമായിട്ടും എന്‍റെയൊപ്പം നീ ഇതുവരെ പത്തുമിനിട്ടു പോലും സ്പെന്‍ഡ് ചെയ്തില്ലല്ലോ!”

“അതുപിന്നെ... ഈ പിക്നിക്കിന് ഞാന്‍ വന്നതുതന്നെ അവള്‍ ക്ഷണിച്ചിട്ടല്ലേ?”

..........................................

ഒരാൾക്ക് തന്നോടുള്ള താൽപ്പര്യം പൂർണ്ണമായും നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഏറ്റവും മിനിമം എത്രത്തോളം ശ്രദ്ധയും സ്നേഹവും പ്രോത്സാഹനവും കൊടുക്കണമോ, അത്രമാത്രം അളന്നുകൊടുക്കുന്ന ഒരു പറ്റിക്കൽരീതിയെയാണ് “അവസരസ്നേഹം (breadcrumbing)” എന്നു വിളിക്കുന്നത്. സ്വന്തം വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാൻ അവിടെ റൊട്ടിക്കഷ്ണങ്ങൾ വിതറാറുണ്ടായിരുന്ന രണ്ടു കുട്ടികളെക്കുറിച്ചുള്ള ഒരു കഥയിൽ നിന്നാണ് breadcrumbing എന്ന പേരു വന്നത്. തന്നിലേക്കുള്ള വഴി മറന്നുപോകാതിരിക്കാനായി ഇടയ്ക്കിടെ ലേശസ്നേഹത്തിന്‍റെ റൊട്ടിക്കഷ്ണങ്ങൾ വിതറുകയാണല്ലോ, ഇവിടെയും. പ്രണയബന്ധങ്ങളിലാണ് ഇതേറ്റവും സാധാരണം. എങ്കിലും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒക്കെ ഇടയിലും ഈ പ്രവണത കാണപ്പെടാം.

Continue reading
  1041 Hits

പരീക്ഷാക്കാലം ടെന്‍ഷന്‍ഫ്രീയാക്കാന്‍ കുറച്ചു പൊടിക്കൈകള്‍

പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലാ‍യി അഡ്രിനാലിന്‍ സ്രവിപ്പിക്കുന്നതിനും അതുവഴി നമ്മുടെ ഉണര്‍വും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്‍ഷന്‍ പലപ്പോഴും പരീക്ഷാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു പരിശോധിക്കാം.

Continue reading
  11328 Hits

ഇന്‍റര്‍നെറ്റിടങ്ങളിലെ ഇഷ്ടംകൂടലുകള്‍

ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.

Continue reading
  1012 Hits

ലേശം സൌഹൃദവര്‍ത്തമാനം

“ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തില്‍ വസിക്കുന്നതാണ്.” – അരിസ്റ്റോട്ടില്‍

ഓഗസ്റ്റിലെ ആദ്യ ഞായര്‍ ഇന്ത്യയില്‍ അന്തര്‍ദ്ദേശീയ സൗഹൃദദിനമാണ്. സുഹൃത്തുക്കള്‍ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്. തീവ്രതയ്ക്കനുസരിച്ച് സൗഹൃദങ്ങളെ നാലായി — വെറും പരിചയം, കാഷ്വല്‍ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ — തിരിച്ചിട്ടുണ്ട്. മിക്കവരും ഏതു സദസ്സിലും ഫോണ്‍ചതുരത്തിന്‍റെ നിശ്ചേതനത്വത്തിലേക്ക് ഉള്‍വലിയുന്ന ഒരു കാലത്ത്, ഗാഢസൌഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.

Continue reading
  1314 Hits

പഠനത്തകരാറുകള്‍: തിരിച്ചറിയാം, ലഘൂകരിക്കാം

പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)

*********************************************************

പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.

Continue reading
  9209 Hits

റാഗിങ്ങിനു പിന്നില്‍

ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.

കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.

Continue reading
  6197 Hits

പ്രണയരോഗങ്ങള്‍

“ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.” – ജര്‍മന്‍ പഴമൊഴി

വിവാഹത്തിലാണെങ്കിലും പ്രേമബന്ധത്തിലാണെങ്കിലും, ഒരു പങ്കാളിയുമായി ആത്മാര്‍ത്ഥവും ഗാഢവുമായ പ്രണയമുണ്ടാവുന്നത് മാനസികാരോഗ്യത്തിന് ഏറെ സഹായകവും പല മനോരോഗങ്ങള്‍ക്കുമെതിരെ നല്ലൊരു പ്രതിരോധവും ആണ്. എന്നാല്‍ മറുവശത്ത്, പല മാനസികപ്രശ്നങ്ങളും മനോരോഗ ലക്ഷണങ്ങളും പ്രണയവുമായി ബന്ധപ്പെട്ടു നിലവിലുണ്ടു താനും. അവയില്‍ച്ചിലതിനെ അടുത്തറിയാം.

Continue reading
  10231 Hits

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
64616 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
43463 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
27790 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
24954 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
22497 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.