മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍
Recent News

പക വീട്ടാന്‍ നില്‍ക്കാതെ പകരം ചെയ്യാവുന്നത്

നമ്മെ വേദനിപ്പിച്ച ഒരാളെ തിരിച്ച് അപമാനിക്കുകയോ വേദനിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാനുള്ള അതിയായ ആഗ്രഹത്തെയാണ് പക എന്നു വിളിക്കുന്നത്. പക എന്നാൽ ദേഷ്യം മാത്രമല്ല. “നാണക്കേടു മാറ്റണം,” “കാര്യങ്ങൾക്ക് ഒരു അന്തിമതീരുമാനം വേണം” എന്നൊക്കെയുള്ള ചിന്തകളും “പാഠം പഠിപ്പിക്കണം,” “ഞാൻ അനുഭവിച്ചത് അനുഭവിപ്പിക്കണം,” “അന്തസ്സ് തിരിച്ചുപിടിക്കണം” എന്നൊക്കെയുള്ള വാശികളും അതിന്‍റെ ഭാഗമാവാം. ദുരനുഭവങ്ങള്‍ക്കു ശേഷം താൽക്കാലികമായി ഇങ്ങിനെയെല്ലാം തോന്നുക സ്വാഭാവികമാണ്. എന്നാൽ ഇതൊക്കെ അതിതീവ്രമായി മനസ്സിൽ നിലനിൽക്കുകയും ബന്ധങ്ങളെയും തീരുമാനങ്ങളെയും വ്യക്തിത്വത്തെപ്പോലും സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം നന്നല്ല.

Continue reading

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ.) റ്റൂളുകൾ പല കുട്ടികളുടെയും കൗമാരക്കാരുടെയും നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഹോംവർക്കിൽ സഹായിക്കാൻ മാത്രമല്ല, ചങ്ങാത്തം കൂടാനും ഉപദേശം തേടാനും കൗൺസലിംഗ് എടുക്കാനും പോലും അവർ ഈ റ്റൂളുകളെ ഇപ്പോള്‍ ആശ്രയിക്കുന്നുണ്ട്. ഇത്, അവർ ചിന്തിക്കുന്നതും മറ്റുള്ളവരോടു പെരുമാറുന്നതും പ്രതിസന്ധികളെ നേരിടുന്നതും എങ്ങനെ എന്നതിനെ സ്വാധീനിക്കുന്നുമുണ്ട്. കാരണം, വിശേഷിച്ചും കൗമാരം, ഒരാളുടെ വ്യക്തിത്വവും ചിന്താരീതിയും വികാരനിയന്ത്രണ പാടവവും രൂപപ്പെടുന്ന ഘട്ടമാണ്. ഇങ്ങിനെയൊരു പശ്ചാത്തലത്തില്‍, എ.ഐ. റ്റൂളുകൾ ഗുണകരമോ ഹാനികരമോ എന്നതിനുള്ള ഒറ്റവാക്കിലുള്ള ഉത്തരമല്ല, അവ ചെറുപ്രായക്കാരുടെ പഠന നിലവാരത്തെയും വ്യക്തിത്വ വികസനത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ആണു പ്രസക്തം.

ഡിസ്കൗണ്ടുകളോ ഓഫറുകളോ കണ്ടാല്‍ വലിയ അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങൾ പോലും വാങ്ങിക്കൂട്ടുക പലരുടെയും ശീലമാണ്. ഇത് സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിക്കും സാമ്പത്തികക്ലേശത്തിനും വഴിയൊരുക്കാറുമുണ്ട്. ഈ പ്രവണതക്ക് ഇടനിലയാകുന്നത് ചില ചിന്താവൈകല്യങ്ങളും വൈകാരികവും സാമൂഹികവുമായ പ്രേരണകളും വ്യക്തിത്വസവിശേഷതകളും കുൽസിതമായ മാർക്കറ്റിങ്ങ് തന്ത്രങ്ങളും ആണ്. ഇവയെ ദുരുപയോഗപ്പെടുത്തിയാണ് കടകളിലും ഓൺലൈനിലും വില്‍പനക്കാർ നമ്മെ എടുത്തുചാടി ഓരോന്നു വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം ഘടകങ്ങളെയും എടുക്കാവുന്ന മുന്‍കരുതലുകളെയും പറ്റി മനസ്സിലാക്കാം.

സ്ത്രീധനത്തെയും മറ്റും കുറിച്ചുള്ള വഴക്കുകളെ തുടര്‍ന്ന്‍ വിവാഹിതകള്‍ ആത്മഹത്യ ചെയ്യുന്ന പല വാര്‍ത്തകളും ഈയിടെ വരികയുണ്ടായി. ദൌര്‍ഭാഗ്യകരമായ ഇത്തരം മരണങ്ങള്‍ തടയാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ പരിചയപ്പെടാം.

യുവതികള്‍ ശ്രദ്ധിക്കേണ്ടത്

പീഡനം എന്നാൽ ശാരീരികം മാത്രമല്ല എന്നറിയുക. വാക്കുകളാലോ വൈകാരികമായോ തളർത്തുക, സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക (ഉദാ:- എവിടെയും പോകാൻ സമ്മതിക്കാതിരിക്കുക, ആവശ്യത്തിനു പണം തരാതിരിക്കുക), നിങ്ങളെയോ കുട്ടികളെയോ കുടുംബത്തെയോ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുക എന്നിവയും പീഡനം തന്നെയാണ്.

മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ, ആഴത്തിൽ ശ്വാസമെടുത്തു വിടുകയോ പ്രശ്നങ്ങൾ ഡയറിയിലോ ഫോണിലോ കുറിച്ചുവെക്കുകയോ ചെയ്യാം. അന്നുണ്ടായ ചെറിയ ചെറിയ നല്ല കാര്യങ്ങൾ എഴുതിവെക്കുന്നത് ദിവസം അത്ര മോശമായിരുന്നില്ല എന്ന ആശ്വാസം ഉളവാകാന്‍ സഹായിക്കും. തനിക്കുള്ള കഴിവുകളെയും സൌഭാഗ്യങ്ങളെയും കുറിച്ച് ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കുന്നത് ആത്മവിശ്വാസം നിലനിൽക്കാൻ സഹായിക്കും. കാര്യങ്ങളുടെ നിയന്ത്രണം കുറേയൊക്കെ തന്‍റെ കയ്യില്‍ത്തന്നെയാണ് എന്ന തോന്നല്‍ കിട്ടാൻ, ദൈനംദിന കൃത്യങ്ങൾക്ക് പറ്റുന്നത്ര ഒരു ടൈംടേബിൾ പാലിക്കാം. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ശക്തി സംരക്ഷിക്കാൻ ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിൽ ശ്രദ്ധിക്കുക.

  1. സ്ത്രീകളിൽ ആർത്തവവിരാമം പോലെ പുരുഷനിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? അത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?

ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ ലൈംഗിക ഹോർമോണുകളുടെ അളവ് പെട്ടെന്ന് കുത്തനെ കുറയുമെങ്കിൽ പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത് വർഷങ്ങൾ എടുത്ത് ക്രമേണ മാത്രമാണ്. ലക്ഷണങ്ങൾ ഉളവാക്കുന്നയത്ര കുറവു സംഭവിക്കുന്നത് പത്തിലൊന്നു മുതല്‍ നാലിലൊന്നു വരെ പുരുഷന്മാരിൽ മാത്രവുമാണ്. ഇതിന്‍റെ ഭാഗമായി ലൈംഗികതാൽപര്യവും ഉദ്ധാരണശേഷിയും കുറയുക, മസിലുകളും എല്ലുകളുടെ ബലവും ശോഷിക്കുക, ദേഹത്ത് കൊഴുപ്പ് കൂടുക, തളർച്ച, വിഷാദം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നിവ വരാം.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം എത്രത്തോളം ആരോഗ്യകരമാണ് എന്നത് അവരുടെ മക്കളുടെ മാനസികാരോഗ്യത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. കുടുംബത്തിനകത്ത് സുരക്ഷിതത്വവും ആത്മവിശ്വാസവും അനുഭവപ്പെടേണ്ടത് കുട്ടികളുടെ നല്ല ശാരീരിക, മാനസിക ആരോഗ്യങ്ങൾക്കും സ്കൂളുമായി പൊരുത്തപ്പെടുന്നതിനും അനിവാര്യവുമാണ്.

ദമ്പതികൾക്കിടയിലെ വഴക്കുകൾ എന്നത് ഏറെക്കുറെ സ്വാഭാവികം തന്നെയാണ്. കുട്ടികളെ അവ സാരമായി ബാധിക്കുക, അവ അടിക്കടി സംഭവിക്കുകയോ ഏറെ കഠിനമാവുകയോ വേണ്ടുംവിധം പരിഹരിക്കപ്പെടാതെ പോവുകയോ ചെയ്യുമ്പോഴാണ്. വഴക്കുകള്‍ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിലാകുന്നതും കൂടുതല്‍ പ്രശ്നമാകാം. ഇത്തരം വിഷയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് അവരില്‍ എത്രത്തോളം അച്ചടക്കം നിര്‍ബന്ധമാക്കണം, സ്കൂളിൽ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും ആരു ചെയ്യണം, എത്ര സമയത്തേക്ക് ഫോണും കമ്പ്യൂട്ടറും അനുവദിക്കാം തുടങ്ങിയവ.

ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത  സ്ഥലം തയ്യാറാക്കി വെക്കുന്നതു നല്ലതാണ്.  അവിടെച്ചെന്നിരിക്കുമ്പോൾ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും ഇതു സഹായിക്കും.

അവിടെ ആവശ്യത്തിനു  വെളിച്ചം ഉണ്ടായിരിക്കണം. അത്, കണ്ണിനു  ക്ലേശം കുറക്കുകയും ശ്രദ്ധയെ  സഹായിക്കുകയും ചെയ്യും. ഉണർവു കിട്ടാനും  മാനസിക സന്തോഷത്തിനും സൂര്യപ്രകാശമാണു നല്ലത്. നേരത്തിനനുസരിച്ച് വെളിച്ചത്തിൻറെ തരവും തീവ്രതയും മാറുന്നതും കണ്ണുകൾക്കു  ഗുണകരമാകും. അതേസമയം, വെയിൽ അധികമാവുക വഴി ചൂട് അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വെളിച്ചത്തിന്റെ തീവ്രത അഡ്ജസ്റ്റ് ചെയ്യാവുന്ന തരം ലൈറ്റുകളും നന്നാവും.

ഓര്‍മശക്തിയെയും ഡെമന്‍ഷ്യ (മേധാക്ഷയം) വരാനുള്ള സാദ്ധ്യതയെയും നിര്‍ണയിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. നമ്മുടെ ജീനുകളുടെ ഘടന, തലച്ചോറിന്‍റെ പൊതുവേയുള്ള ആരോഗ്യം എന്നിവ ഇതില്‍പ്പെടുന്നു. അവയില്‍ മിക്കതും നമുക്കു നിയന്ത്രിക്കുക സാദ്ധ്യമായിട്ടുള്ളവയല്ല. എന്നാല്‍ ചില ഘടകങ്ങള്‍ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.  അതുകൊണ്ടുതന്നെ, അവയെ പരിഗണിച്ചുള്ള ആരോഗ്യകരമായ ജീവിതം ഓര്‍മയെ മൂര്‍ച്ചയോടെ നിര്‍ത്താന്‍ സഹായിക്കും. അതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്നു മനസ്സിലാക്കാം.

പ്രായസഹജമായ രണ്ടു ശാരീരിക പ്രത്യേകതകള്‍ കൌമാരക്കാരില്‍ കുറച്ചൊക്കെ മുന്‍കോപവും എടുത്തുചാട്ടവും ഉളവാക്കുന്നുണ്ട്:

മസ്തിഷ്കസവിശേഷതകള്‍

വികാരങ്ങളെ സൃഷ്ടിക്കുകയും വെളിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ‘ലിമ്പിക് സിസ്റ്റം’ എന്ന മസ്തിഷ്കഭാഗത്തിന് കൌമാരത്തോടെ പൂര്‍ണവളര്‍ച്ചയെത്തുന്നുണ്ട്. എന്നാല്‍, ആത്മനിയന്ത്രണവും വൈകാരിക സംയമനവും പ്രശ്നപരിഹാരശേഷിയും സാദ്ധ്യമാക്കുന്ന ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സി’നു പാകതയാകുന്നത് ഇരുപത്തഞ്ചാംവയസ്സോടെ മാത്രവുമാണ്. ഈ സമയവ്യത്യാസം കൌമാരത്തെ സ്വല്‍പം വിസ്ഫോടകമാക്കാം.

കുട്ടികളിലെ ശക്തമായ മൂഡുമാറ്റങ്ങള്‍ പ്രായസഹജം തൊട്ട് രോഗങ്ങളുടെ ലക്ഷണം വരെയാകാം.

വികാരനിലയിലെ ശീഘ്രവും തീവ്രവുമായ മാറ്റങ്ങള്‍ “മൂഡ്സ്വിംഗ്” എന്നുവിളിക്കപ്പെടുന്നു. സന്തോഷാവസ്ഥയിൽ നിന്നു പെട്ടെന്ന് കടുത്ത സങ്കടത്തിലേക്കോ ദേഷ്യത്തിലേക്കോ മാറുന്നത് ഉദാഹരണമാണ്.  ഇടയ്ക്കെപ്പോഴെങ്കിലും മാത്രമാണെങ്കില്‍ മൂഡ്സ്വിംഗുകള്‍ തികച്ചും നോര്‍മലാണ്, ചുറ്റുപാടുകളെ മനസ്സിലാക്കാനും യഥാവിധി പ്രതികരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകവുമാണ്.

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
64619 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
43467 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
27792 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
24959 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
22500 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.