<?xml version="1.0" encoding="utf-8"?>
<!-- generator="FeedCreator 1.8.0-dev (info@mypapit.net)" -->
<rss version="2.0"  xmlns:atom="http://www.w3.org/2005/Atom">
    <channel>
        <title>Articles</title>
        <description><![CDATA[Articles from www.mind.in (Dept. of Psychological Medicine, St. Thomas Hospital, Changanacherry)]]></description>
        <link>http://mind.in/</link>
        <lastBuildDate>Sun, 05 Feb 2012 09:28:19 GMT</lastBuildDate>
        <generator>FeedCreator 1.8.0-dev (info@mypapit.net)</generator>
		<atom:link href="http://mind.in/component/option,com_ninjarsssyndicator/feed_id,1/format,raw/lang,en/" rel="self" type="application/rss+xml" />        <item>
            <title>കുടുംബസാഹചര്യങ്ങളും കുട്ടികളിലെ ...</title>
            <link>http://mind.in/index.php/2011-11-02-14-21-52.html</link>
            <description><![CDATA[
<p><img width="300" height="300" vspace="5" hspace="5" align="left" alt="" src="http://mind.in/images/stories/family_psychiatry.jpg" />മാനസികരോഗങ്ങളുടെ ആവിര്&zwj;ഭാവത്തിനു പിന്നില്&zwj; ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്&zwj;ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്&zwj;ണയിക്കുന്നതില്&zwj; അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്&zwj;ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്&zwj; മാനസികാസുഖങ്ങള്&zwj;ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്&zwj; ആവര്&zwj;ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്&zwj;ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.</p>
<h2><span style="font-weight: bold;">കണ്ടക്റ്റ് ഡിസോര്&zwj;ഡര്&zwj;</span></h2>
<p>കുടുംബത്തിലെ പൊരുത്തക്കേടുകള്&zwj;, കുട്ടികളെ വളര്&zwj;ത്തിയെടുക്കുന്ന രീതിയിലെ പിഴവുകള്&zwj;, മാതാപിതാക്കള്&zwj; തമ്മിലുള്ള നിരന്തരമായ വഴക്കുകള്&zwj; എന്നിവ കണ്ടക്റ്റ് ഡിസോര്&zwj;ഡറിനു കാരണമാവാറുണ്ട്.&nbsp; മാതാപിതാക്കളിലെ അമിതമദ്യപാനം, ലഹരിപദാര്&zwj;ത്ഥങ്ങളുടെ ഉപയോഗം, ആന്റിസോഷ്യല്&zwj; പേഴ്സണാലിറ്റി ഡിസോര്&zwj;ഡര്&zwj;, സൈക്കോട്ടിക് അസുഖങ്ങള്&zwj; തുടങ്ങിയ മാനസികരോഗങ്ങളും അമ്മമാരിലെ വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്&zwj; തുടങ്ങിയ അസുഖങ്ങളും മക്കളില്&zwj; കണ്ടക്റ്റ് ഡിസോര്&zwj;ഡറിനുള്ള സാദ്ധ്യത വര്&zwj;ദ്ധിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ വിവാഹമോചനവും, അമ്മമാര്&zwj;ക്ക് അധികം പ്രാ&zwj;യമില്ലാതിരിക്കുന്നതും, അഛനമ്മമാരില്&zwj; ആരുടെയെങ്കിലും അസാന്നിദ്ധ്യവും ചിലപ്പോള്&zwj; കുട്ടികളെ ഈ അസുഖത്തിലേക്കു നയിക്കാറുണ്ട്.<br />
<br />
കുട്ടികളുടെ പെരുമാറ്റങ്ങളെ മാതാപിതാക്കള്&zwj; തീരെ ശ്രദ്ധിക്കാതിരിക്കുന്നതും അതീവകര്&zwj;ക്കശമായി അച്ചടക്കം പാലിക്കുന്ന പ്രവണതയും ഒരു പോലെ അപകടകരമാണ്. മാതാപിതാക്കളും മക്കളും തമ്മില്&zwj; തുടര്&zwj;ച്ചയായി വഴക്കുകളുണ്ടാവുന്നതും കണ്ടക്റ്റ് ഡിസോര്&zwj;ഡറിനു കാരണമാവാറുണ്ട്.&nbsp; ഈ വഴക്കുകളില്&zwj; കുട്ടികള്&zwj;ക്ക് പരിക്കുകളേല്&zwj;ക്കുന്നതും, അവര്&zwj; ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്&zwj;ക്കു വിധേയരാകുന്നതും ആണ് കണ്ടക്ട് ഡിസോര്&zwj;ഡറിന്റെ സാദ്ധ്യത ഏറ്റവുമധികം വര്&zwj;ദ്ധിപ്പിക്കുന്ന കുടുംബസാഹചര്യങ്ങള്&zwj;.</p>
<h2><span style="font-weight: bold;">ഡിപ്രഷന്&zwj; (വിഷാദരോഗം)</span></h2>
<p>വിഷാദരോഗമുള്ള കുട്ടികളുടെ മാതാപിതാക്കളില്&zwj; ഒരാള്&zwj;ക്കെങ്കിലും പലപ്പോഴും ഡിപ്രഷനോ മറ്റു വൈകാരികാസുഖങ്ങളോ കാണപ്പെടാറുണ്ട്. അവരുടെ&nbsp; മക്കളിലേക്ക് ഈ രോഗം പകരുന്നത് ജനിതകകാരണങ്ങളിലൂടെ മാത്രമല്ല. രോഗബാധിതരായ മാതാപിതാക്കളുടെ വികലമായ ചിന്താരീതികള്&zwj; കുട്ടികള്&zwj; അനുകരിക്കുന്നതും, കുട്ടികളുമായുള്ള ഇടപെടലുകളില്&zwj; ഈ അഛനമ്മമാര്&zwj; നിസംഗതയോ നിര്&zwj;വികാരതയോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും ആ കുട്ടികളില്&zwj; വിഷാദരോഗത്തിന്റെ വിത്തുകള്&zwj; പാകിയേക്കാം. അമ്മമാരുടെ വിഷാദരോഗത്തിന്റെ ദൈര്&zwj;ഘ്യവും കാഠിന്യവും കൂടുന്നതിനനുസരിച്ച് കുട്ടികളില്&zwj; രോഗോന്മുഖമായ ചിന്താരീതികള്&zwj; വളര്&zwj;ന്നുവരാനും അവര്&zwj;ക്ക് വിഷാദരോഗം പിടിപെടാനും അത് ദീര്&zwj;ഘകാലം നീണ്ടുനില്&zwj;ക്കാനുമുള്ള സാദ്ധ്യതകള്&zwj; വര്&zwj;ദ്ധിക്കുന്നുണ്ട്. മാതാപിതാക്കളിലെ മദ്യപാനം പോലുള്ള മാനസികപ്രശ്നങ്ങള്&zwj;, ക്രിമിനല്&zwj; മനസ്ഥിതി എന്നിവയും കുട്ടികള്&zwj;ക്ക് വിഷാദരോഗത്തിനുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്.<br />
<br />
കുടുംബാംഗങ്ങള്&zwj; തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്&zwj; കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്. മാതാപിതാക്കളും സഹോദരങ്ങളുമായി കുട്ടിക്കുള്ള ബന്ധങ്ങളില്&zwj; വിള്ളലുകള്&zwj; വീഴുന്നതും, ഈ ബന്ധങ്ങളില്&zwj; സ്നേഹവാത്സല്യങ്ങളുടെ അഭാവമുണ്ടാവുന്നതും, മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മരണവും കുട്ടികളില്&zwj; വിഷാദരോഗത്തിനു കാരണമാവാ&zwj;റുണ്ട്. <br />
<br />
ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്&zwj;ക്കു വിധേയരാകുന്ന കുട്ടികള്&zwj;ക്ക് വളരെ ചെറിയ പ്രായത്തിലേ വിഷാദരോഗമോ മറ്റ് മാനസികപ്രശ്നങ്ങളോ വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരം കുട്ടികളില്&zwj; ചികിത്സ ഫലം ചെയ്യാ&zwj;തിരിക്കാനും അസുഖം വീണ്ടും വീണ്ടും വരാനുമുള്ള സാദ്ധ്യതകളും കൂടുതലാണ്. <br />
<br />
കുടുംബവും സ്കൂളുമായുള്ള അടുത്ത ബന്ധം, പഠനത്തില്&zwj; മികവുകാണിക്കാനുള്ള ഉത്സാഹം, പെരുമാറ്റവൈകല്യങ്ങളില്ലാത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുട്ടികളെ വിഷാദരോഗത്തില്&zwj; നിന്നും ആത്മഹത്യാപ്രവണതയില്&zwj; നിന്നും സംരക്ഷിക്കുന്ന ഘടകങ്ങളാണ്.</p>
<h2><span style="font-weight: bold;">ആല്&zwj;ക്കഹോളിസം</span></h2>
<p>കുട്ടികളും കൌമാരപ്രായക്കാരും മാതാപിതാക്കളെയും സഹോദരങ്ങളെയും മാതൃകയാക്കുകയും ലഹരിപദാര്&zwj;ത്ഥങ്ങളോടും മദ്യത്തോടുമുള്ള അവരുടെ സമീപനത്തെ സ്വാംശീകരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇക്കാര്യത്തില്&zwj; മാതാപിതാക്കളെക്കാള്&zwj; കൂടുതല്&zwj; സ്വാധീനം ചെലുത്താനാകുന്നത് സഹോദരങ്ങള്&zwj;ക്കാണെന്നും, അഛന്മാരുടെ മദ്യപാനത്തെക്കാള്&zwj; അമ്മമാരിലെ മദ്യപാനശീലമാണ് കുട്ടികള്&zwj; കൂടുതല്&zwj; അനുകരിക്കാറുള്ളതെന്നും സൂചനകളുണ്ട്. മാതാപിതാക്കളിലെ മദ്യപാനം കുട്ടികളിലേക്കു പടരാനിടയാക്കുന്ന ചില കാരണങ്ങള്&zwj; താഴെപ്പറയുന്നു:</p>
<ol>
    <li>കലുഷിതമായ കുടുംബാന്തരീക്ഷം</li>
    <li>കുട്ടികളെ ശരിയായ രീതിയില്&zwj; വളര്&zwj;ത്തിയെടുക്കാനുള്ള കഴിവുകളുടെ അഭാവം</li>
    <li>ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്&zwj;</li>
    <li>മക്കളുമായി ആഴമുള്ള ബന്ധത്തിന്റെ അഭാവം</li>
    <li>ഫലപ്രദമല്ലാത്ത ആശയവിനിമയം</li>
    <li>നല്ല സാമൂഹ്യമര്യാദകള്&zwj; കുട്ടികള്&zwj;ക്ക് പകര്&zwj;ന്നുകൊടുക്കാതിരിക്കുന്നത്</li>
    <li>കുട്ടികളുടെ കൂട്ടുകെട്ടുകളെയും നേരമ്പോക്കുകളെയും നിരീക്ഷിക്കാതിരിക്കുന്നത്</li>
    <li>കുട്ടികളുമൊത്ത് ഉല്ലാസത്തിനും വിനോദത്തിനും സമയം പങ്കിടാതിരിക്കുന്നത്</li>
    <li>മാനസികസമ്മര്&zwj;ദ്ദം നിയന്ത്രിക്കാനുള്ള വിദ്യകള്&zwj; കുട്ടികള്&zwj;ക്കു പറഞ്ഞുകൊടുക്കാതിരിക്കുന്നത്</li>
    <li>മക്കളെ തീരെ ശിക്ഷിക്കാതിരിക്കുകയോ അമിതമായി ശിക്ഷിക്കുകയോ ചെയ്യുന്ന ശീലം</li>
    <li>അച്ചടക്കനടപടികള്&zwj; സ്ഥിരമായി പാലിക്കാതെ ഓര്&zwj;ക്കാപ്പുറത്തും എപ്പോഴെങ്കിലുമൊക്കെയും മാത്രം ഉപയോഗിക്കുന്നത്</li>
</ol>
<p>നല്ല കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷവും കുട്ടികള്&zwj;ക്ക് തക്കസമയത്ത് വിവരങ്ങളും വിദഗ്ദ്ധസഹായവും ലഭ്യമാക്കുന്നതും അവരെ മദ്യപാനത്തിലേക്കു വഴുതാതെ പിടിച്ചുനിര്&zwj;ത്തുന്ന ഘടകങ്ങളാണ്.</p>
<h2><span style="font-weight: bold;">സൊമാറ്റോഫോം അസുഖങ്ങള്&zwj;</span></h2>
<p>ഈ അസുഖങ്ങളുടെ ആവിര്&zwj;ഭാവത്തില്&zwj; കുടുംബപരമായ കാരണങ്ങള്&zwj; ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ട്. സൊമാറ്റോഫോം അസുഖങ്ങളുള്ള കുട്ടികളുടെ കുടുംബങ്ങളില്&zwj; മാറാരോഗങ്ങളുള്ളവരും വിട്ടുമാറാത്ത ശാരീരികലക്ഷണങ്ങളുള്ളവരും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും ഇവരുടെ ലക്ഷണങ്ങളെ കുട്ടി അനുകരിച്ചു തുടങ്ങുകയാണു ചെയ്യുന്നത്.<br />
<br />
മാതാപിതാക്കള്&zwj; തമ്മില്&zwj; സ്വരച്ചേര്&zwj;ച്ചയില്ലാതിരിക്കുക, നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ പുലര്&zwj;ത്തുക, ശാരീരികബുദ്ധിമുട്ടുകള്&zwj;ക്ക് വേണ്ടതില്&zwj;ക്കവിഞ്ഞ പ്രാധാന്യം നല്&zwj;കുക തുടങ്ങിയ പ്രശ്നങ്ങളും, ലഹരിപദാര്&zwj;ത്ഥങ്ങളുടെ ഉപയോഗം, കഠിനമായ വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്&zwj; തുടങ്ങിയ മാനസികരോഗങ്ങളും ഇത്തരം കുടുംബങ്ങളില്&zwj; കൂടുതലായി കണ്ടുവരാറുണ്ട്. തങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്&zwj; കുടുംബത്തിലെ പ്രശ്നങ്ങള്&zwj;ക്ക് താല്&zwj;ക്കാലികമായെങ്കിലും ശമനമുണ്ടാക്കുന്നതായി മനസ്സിലാക്കുന്ന കുട്ടികള്&zwj; ആ ലക്ഷണങ്ങളെ പെരുപ്പിച്ചുകാണിക്കാനും കൈവിട്ടുകളയാതിരിക്കാനും തുടങ്ങാറുണ്ട്.</p>
<h2><span style="font-weight: bold;">ജെന്റർ ഐഡന്റിറ്റി ഡിസോർഡർ</span></h2>
<p>മാതാപിതാക്കളിലെ ചില പെരുമാറ്റവൈകല്യങ്ങളാണ് പലപ്പോഴും ഈ അസുഖത്തിനു കാരണമാകുന്നത്. ഈ രോഗമുള്ള കുട്ടികളില്&zwj; 34 മുതല്&zwj; 85 വരെ ശതമാനത്തിന്റെ വീടുകളില്&zwj; അഛന്മാരുടെ അസാന്നിദ്ധ്യമുണ്ടെന്നും, അഥവാ സ്ഥലത്തുണ്ടെങ്കില്&zwj;ത്തന്നെ അവര്&zwj; വളര്&zwj;ന്നുവരുന്ന ആണ്&zwj;കുട്ടികളോടൊത്ത് വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കാറുണ്ടായിരുന്നുള്ളൂ എന്നും പഠനങ്ങള്&zwj; സൂചിപ്പിക്കുന്നു. <br />
<br />
ഈ കുടുംബങ്ങളിലെ അമ്മമാര്&zwj; പുരുഷന്മാരോട് ശത്രുതാമനോഭാവമുള്ളവരും തങ്ങളുടെ ഭര്&zwj;ത്താക്കന്മാര്&zwj; ആക്രമണോത്സുകരും ആത്മനിയന്ത്രണമില്ലാത്തവരുമാണെന്ന ധാരണ പുലര്&zwj;ത്തുന്നവരുമാണെന്ന് സൂചനകളുണ്ട്. ഇവര്&zwj; ആണ്&zwj;കുട്ടികളെ &ldquo;ആണത്തം&rdquo; വേണ്ട കളികളില്&zwj; നിന്നു വിലക്കാറുണ്ടായിരുന്നെന്നും, മക്കളോട് സ്വേഛാധിപത്യപരമായും കര്&zwj;ക്കശമനോഭാവത്തോടെയും പെരുമാറുന്നവരാണെന്നും പഠനങ്ങള്&zwj; പറയുന്നു. ഈ അമ്മമാരില്&zwj; പലരും ചെറുപ്പത്തില്&zwj; ബലാത്സംഗം പോലുള്ള അതിക്രമങ്ങള്&zwj;ക്ക് ഇരയായിട്ടുള്ളവരാകാം. അങ്ങിനെ പുരുഷന്മാരുടെ ആക്രമണോത്സുകതയെക്കുറിച്ചുള്ള ആശങ്കയും, തങ്ങള്&zwj; അനുഭവിക്കുന്ന കടുത്ത മാനസികസമ്മര്&zwj;ദ്ദവും, തങ്ങളുടെ അഛന്&zwj;മാരുമായി അവര്&zwj;ക്കുള്ള അത്ര നല്ലതല്ലാത്ത ബന്ധങ്ങളുമെല്ലാം ഈ അമ്മമാരെ തങ്ങളുടെ ആണ്&zwj;മക്കളെ പെണ്&zwj;കുട്ടികളെപ്പോലെ വളര്&zwj;ത്താന്&zwj; പ്രേരിപ്പിക്കുന്നതാവാം. ഈ കുട്ടികള്&zwj; എതിര്&zwj;ലിംഗത്തിന്റെ സ്വഭാവസവിശേഷതകള്&zwj; പ്രകടിപ്പിച്ചു തുടങ്ങിയ സമയത്ത് അവരുടെ മാതാപിതാക്കള്&zwj; അതില്&zwj; എതിര്&zwj;പ്പു പ്രകടിപ്പിക്കാറുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്.</p>
<h2><span style="font-weight: bold;">അറ്റെന്&zwj;ഷന്&zwj; ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്&zwj;ഡര്&zwj;</span></h2>
<p>മാതാപിതാക്കളില്&zwj; ആരുടെയെങ്കിലും അസാന്നിദ്ധ്യം, നഗരപ്രദേശങ്ങളിലെ താമസം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, കുത്തഴിഞ്ഞ കുടുംബാന്തരീക്ഷം എന്നിവ എ.ഡി.എഛ്.ഡി.ക്കു കാരണമാവാമെന്ന് ഒണ്ടാറിയോ ഹെല്&zwj;ത്ത് സ്റ്റഡി എന്ന പഠനം കണ്ടെത്തുകയുണ്ടായി.</p>
<h2><span style="font-weight: bold;">ബൈപോളാർ ഡിസോർഡർ</span></h2>
<p>ഈ അസുഖം ബാധിക്കുവരില്&zwj; ചെറുപ്പം തൊട്ടേ മുന്&zwj;കോപം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്&zwj; പ്രകടമാവാറുണ്ട്. ഇത്തരം പെരുമാറ്റവൈകല്യങ്ങള്&zwj;ക്ക് വളംവെച്ചുകൊടുക്കുന്ന തരം കുടുംബപശ്ചാത്തലമുള്ളവരിലും അമിതമായ വികാരപ്രകടനങ്ങള്&zwj;ക്ക് കൂടുതല്&zwj; അവസരങ്ങളൊരുക്കുന്ന കുടുംബങ്ങളില്&zwj; നിന്നുള്ളവരിലും ഈ സ്വഭാവവൈകല്യങ്ങള്&zwj; ബൈപോളാര്&zwj; ഡിസോര്&zwj;ഡറിലേക്കു വളരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അക്കിസ്കാലിനെപ്പോലുള്ള വിദഗ്ദ്ധര്&zwj; സമര്&zwj;ത്ഥിക്കുന്നുണ്ട്. അതേ സമയം, കൂടുതല്&zwj; ശ്രദ്ധാവാത്സല്യങ്ങളൊരുക്കുന്നതും അധികം പ്രകോപനങ്ങള്&zwj; സൃഷ്ടിക്കാത്തതുമായ ഒരു കുടുംബാന്തരീക്ഷത്തിന് ബൈപോളാര്&zwj; ഡിസോര്&zwj;ഡറിന്റെ ആവിര്&zwj;ഭാവത്തെ തടയാനോ വൈകിക്കാനോ കഴിയുമോ എന്നത് ഇപ്പോള്&zwj; വ്യക്തമല്ല.</p>
<h2><span style="font-weight: bold;">ഈറ്റിങ്ങ് ഡിസോര്&zwj;ഡേഴ്സ്</span></h2>
<p>ഈറ്റിങ്ങ് ഡിസോര്&zwj;ഡേഴ്സ് ഉള്ള അമ്മമാരുടെ കുട്ടികളിലേ&zwj;ക്ക് ഈ രോഗങ്ങള്&zwj; വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ അമ്മമാര്&zwj; ആഹാരസമയത്ത് വേണ്ട അടുക്കുംചിട്ടയും പാലിക്കാത്തവരോ അല്ലെങ്കില്&zwj; ആവശ്യത്തിലധികം നിയന്ത്രണങ്ങള്&zwj; പാലിക്കുന്നവരോ ആണെന്ന്&zwj; സൂചനകളുണ്ട്. ആഹാരത്തെ കുടുംബപ്രശ്നങ്ങള്&zwj;ക്കും വൈകാരികബുദ്ധിമുട്ടുകള്&zwj;ക്കുമുള്ള ഒരു പരിഹാരമെന്ന രീതിയില്&zwj; ഉപയോഗിക്കുന്നതും, ഗൃഹാന്തരീക്ഷത്തില്&zwj; ആഹാരം, ശരീരഭാരം, ആരോഗ്യം, വ്യായാമം, ആഹാരനിയന്ത്രണം തുടങ്ങിയവക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നതും ഈ അസുഖങ്ങള്&zwj;ക്കുള്ള സാദ്ധ്യത വര്&zwj;ദ്ധിപ്പിക്കാറുണ്ട്.<br />
<br />
മാതാപിതാക്കളിലാരെങ്കിലും കുട്ടിയുടെ കാര്യങ്ങളില്&zwj; അമിതമായി ഇടപെടുകയും, അങ്ങിനെ കുട്ടിയുടെ ആഗ്രഹങ്ങളെയും രക്ഷിതാവിന്റെ ആവശ്യങ്ങളെയും വേര്&zwj;തിരിച്ചറിയാന്&zwj; പറ്റാതെ വരുന്നത്ര കാര്യങ്ങള്&zwj; കുഴഞ്ഞുമറിയുകയും ചെയ്യുമ്പോള്&zwj; തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ഒരു അറ്റകൈപ്രയോഗമെന്ന നിലക്ക് കുട്ടി ഈ അസുഖങ്ങളുടെ ലക്ഷണങ്ങള്&zwj; പ്രകടിപ്പിച്ചേക്കാം.</p>
<h2><span style="font-weight: bold;">ഉത്ക്കണ്ഠാരോഗങ്ങള്&zwj;</span></h2>
<p>കുട്ടിയെപ്പറ്റി മാതാപിതാക്കള്&zwj; അമിതപ്രതീക്ഷ വെച്ചുപുലര്&zwj;ത്തുന്നതും, അവരുടെ നേട്ടങ്ങള്&zwj;ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും, കുട്ടികള്&zwj;ക്ക് അര്&zwj;ഹിക്കുന്നതില്&zwj;ക്കൂടുതല്&zwj; സ്വാതന്ത്ര്യങ്ങളനുവദിക്കുന്നതുമൊക്കെ അവരില്&zwj; ഉത്ക്കണ്ഠാരോഗങ്ങള്&zwj; ഉടലെടുക്കാനുള്ള സാദ്ധ്യത കൂട്ടാറുണ്ട്. ഭീതിയുളവാക്കുന്ന സാഹചര്യങ്ങളില്&zwj; നിന്ന് ഒളിച്ചോടാനുള്ള പ്രവണതയെ മാതാപിതാക്കള്&zwj; പ്രോത്സാഹിപ്പിക്കുന്നത് ബാല്യസഹജമായ പേടികള്&zwj; കാലക്രമത്തില്&zwj; ഫോബിയ പോലുള്ള രോഗങ്ങളിലേക്കു വളരാന്&zwj; കാരണമാവാറുണ്ട്.</p>
<h2><span style="font-weight: bold;">പാരാഫീലിയകള്&zwj;</span></h2>
<p>ചെറുപ്പത്തില്&zwj; ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കാലക്രമത്തില്&zwj; പാരാഫീലിയകളുടെ ആവിര്&zwj;ഭാവത്തിനു വഴിവെക്കാറുണ്ട്.</p>
<h2><span style="font-weight: bold;">സ്കിസോഫ്രീനിയ</span></h2>
<p>സ്കിസോഫ്രീനിയാ രോഗികളുടെ മാതാപിതാക്കള്&zwj; മക്കളുമായുള്ള ആശയവിനിമയത്തില്&zwj; ചില പ്രത്യേക പിഴവുകള്&zwj; വരുത്താറുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.&nbsp; പക്ഷേ ഈ ആശയവിനിമയരീതികള്&zwj; നേരിട്ട്&nbsp; അസുഖകാരണമാകുന്നുണ്ടോയെന്നത് അവ്യക്തമാണ്. സ്കിസോഫ്രീനിയയുള്ള കുട്ടികളോടോ മുതിര്&zwj;ന്നവരോടോ അവരുടെ മാതാപിതാക്കള്&zwj; അമിതമായി കുറ്റപ്പെടുത്തുന്ന രീതിയില്&zwj; സംസാരിക്കുന്നതും അതിവൈകാരികമായ സമീപനങ്ങളോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും അവരുടെ അസുഖം വഷളാവുന്നതിന് ഇടയാക്കാറുണ്ട്.</p>
<h2><span style="font-weight: bold;">സ്കൂള്&zwj; റെഫ്യൂസല്&zwj;</span></h2>
<p>പാനിക്ക് ഡിസോര്&zwj;ഡര്&zwj;, അഗോറാഫോബിയ തുടങ്ങിയ ഉത്ക്കണ്ഠാരോഗങ്ങളുള്ളവരുടെ മക്കളില്&zwj; സ്കൂള്&zwj; റെഫ്യൂസല്&zwj; കൂടുതലായി കാണപ്പെടാറുണ്ട്. മാതാപിതാക്കളില്&zwj; ഒരാള്&zwj; മാത്രം സ്ഥലത്തുള്ള കുടുംബങ്ങളിലെ കുട്ടികളിലും ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്.</p>
<h2><span style="font-weight: bold;">സെപ്പറേഷന്&zwj; ആങ്സൈറ്റി ഡിസോര്&zwj;ഡര്&zwj;</span></h2>
<p>പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നതും, കുറേക്കാലം സ്കൂളില്&zwj; പോകാതിരിക്കുന്നതും, പുതിയതായി ഒരു സ്കൂളില്&zwj; ചേരുന്നതും, കുടുംബാംഗങ്ങള്&zwj;ക്ക് രോഗം പിടിപെടുന്നതും, അടുപ്പമുള്ള ആരെങ്കിലും മരണപ്പെടുന്നതുമൊക്കെ ഈ അസുഖത്തിനു നിമിത്തമാകാറുണ്ട്.</p>
<h2><span style="font-weight: bold;">നിദ്രാരോഗങ്ങള്&zwj; (സ്ലീപ്പ് ഡിസോര്&zwj;ഡേഴ്സ്)</span></h2>
<p>കുടുംബാംഗങ്ങളിലെ അപകടങ്ങള്&zwj;, അസുഖങ്ങള്&zwj; എന്നിവയും, മാതാപിതാക്കളുടെ കൂടെ ഉറങ്ങുന്ന ശീലവും, അമ്മമാര്&zwj; പതിവില്ലാതെ പകല്&zwj;സമയത്ത് വീട്ടില്&zwj; &zwj;നിന്ന് മാറിനില്&zwj;ക്കുന്നതുമൊക്കെ കുട്ടികളെ നിദ്രാരോഗങ്ങളിലേക്കു നയിക്കാറുണ്ട്. നിദ്രാരോഗങ്ങളുള്ള കുട്ടികളുടെ അമ്മമാര്&zwj; വിഷാദരോഗമുള്ളവരാകാനും കുട്ടികളുമായി വൈകാരികമായി അടുപ്പമില്ലാത്തരാവാനും സാദ്ധ്യത കൂടുതലാണ്.</p>
<h2><span style="font-weight: bold;">സോഷ്യല്&zwj; ഫോബിയ</span></h2>
<p>മാതാപിതാക്കളില്&zwj; നിന്നുള്ള അതിരുകവിഞ്ഞ കുറ്റപ്പെടുത്തലുകളും അമിതമായ നിയന്ത്രണവും ഈ അസുഖത്തിനു കാരണമാവാറുണ്ട്.</p>
<h2><span style="font-weight: bold;">ഈ വിവരങ്ങളുടെ പ്രസക്തി</span></h2>
<p>മേല്&zwj;പ്പറഞ്ഞ സാഹചര്യങ്ങളുള്ള എല്ലാ വീടുകളിലെയും കുട്ടികള്&zwj; മാനസികരോഗികളാവാന്&zwj; വിധിക്കപ്പെട്ടവരാണെന്ന് ഈ ലേഖനം അര്&zwj;ത്ഥമാക്കുന്നില്ല. അംഗങ്ങളിലാര്&zwj;ക്കെങ്കിലും മാനസികരോഗമുള്ള കുടുംബങ്ങളിലെ കുട്ടികള്&zwj;ക്കാണ് ഇത്തരം സാഹചര്യങ്ങളില്&zwj; പ്രശ്നങ്ങള്&zwj; വരാന്&zwj; കൂടുതല്&zwj; സാദ്ധ്യതയുള്ളത്. അങ്ങിനെയല്ലാത്ത കുടുംബങ്ങളിലും ഈ പ്രശ്നങ്ങള്&zwj; അതിരുവിടുന്നത് കുട്ടികളെയും മുതിര്&zwj;ന്നവരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്&zwj;ദ്ദത്തെ നിയന്ത്രിക്കാനുള്ള മാര്&zwj;ഗങ്ങള്&zwj; പരിശീലിക്കുന്നതും, കുടുംബപ്രശ്നങ്ങള്&zwj; കൂട്ടായ ചര്&zwj;ച്ചകളിലൂടെയും കൌണ്&zwj;സലിങ്ങിലൂടെയും പരിഹരിക്കുന്നതും, രോഗലക്ഷണങ്ങള്&zwj; തലപൊക്കിത്തുടങ്ങുമ്പോഴേ വിദഗ്ദ്ധസഹായം തേടുന്നതുമൊക്കെ പ്രശ്നങ്ങള്&zwj; പരിധി വിടാതിരിക്കാന്&zwj; സഹായകരമാകാറുണ്ട്.</p>
<p>Image courtesy:&nbsp;<a target="_blank" href="http://hawaiiunitedway.org">hawaiiunitedway.org</a></p>
<p>&nbsp;</p>]]></description>
            <author> shahulameen@yahoo.com (Dr. Shahul Ameen, M.D.)</author>
            <pubDate>Wed, 02 Nov 2011 14:12:45 GMT</pubDate>
            <guid isPermaLink="false">http://mind.in/index.php/2011-11-02-14-21-52.html</guid>
        </item>
        <item>
            <title>പരീക്ഷാക്കാലം ടെന്‍ഷന്‍ഫ്രീയാക്ക ...</title>
            <link>http://mind.in/index.php/2011-02-25-16-56-59.html</link>
            <description><![CDATA[
<p><img width="259" height="259" vspace="5" hspace="10" align="left" alt="" src="http://mind.in/images/stories/exam_stress_management.jpg" />പരീക്ഷാവേളകളില്&zwj; വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് കുറച്ചൊക്കെ മാനസികസമ്മര്&zwj;ദ്ദം അനുഭവപ്പെടുന്നത്&nbsp; സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലാ&zwj;യി അഡ്രിനാലിന്&zwj; സ്രവിപ്പിക്കുന്നതിനും അതുവഴി&nbsp; നമ്മുടെ ഉണര്&zwj;വും ഏകാഗ്രതയും വര്&zwj;ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്&zwj;ഷന്&zwj; പലപ്പോഴും പരീക്ഷാര്&zwj;ത്ഥികളെ മാനസികമായും ശാരീരികമായും തളര്&zwj;ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി&nbsp; ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്&zwj; എന്തൊക്കെ മാര്&zwj;ഗങ്ങളുണ്ടെന്നു പരിശോധിക്കാം.</p>
<h2>സ്റ്റഡിലീവ് ഫലപ്രദമായി ഉപയോഗിക്കാം</h2>
<p>ഒരു ദിവസത്തില്&zwj; മൂന്നുനാല് വ്യത്യസ്ത വിഷയങ്ങളോ അല്ലെങ്കില്&zwj; പരസ്പരം അധികം ബന്ധമില്ലാത്ത മൂന്നുനാല് ഭാഗങ്ങളോ&nbsp; തിരഞ്ഞെടുത്ത് പഠിക്കുന്നത് ഏകാഗ്രത ദിവസം മുഴുവന്&zwj; നിലനില്&zwj;ക്കാന്&zwj; സഹാ&zwj;യിക്കും. പഠനത്തില്&zwj; നിന്ന് ശ്രദ്ധവിട്ടു പോകുമ്പോഴൊക്കെ ഒരു concentration score sheet-ല്&zwj; ഇക്കാര്യം രേഖപ്പെടുത്തുന്നത് കൂടുതല്&zwj; സമയം ഏകാഗ്രത കിട്ടാന്&zwj; സഹായകരമാകും. തനിക്ക് ഏറ്റവും കൂടുതല്&zwj; ഏകാഗ്രത കിട്ടുന്ന സ്ഥലങ്ങളെയും സമയങ്ങളെയും തിരിച്ചറിഞ്ഞ് അവയെ കൂടുതല്&zwj; പരിശ്രമം വേണ്ട വിഷയങ്ങളും പാഠങ്ങളും വായിക്കാന്&zwj; മാറ്റിവെക്കുന്നത് ഫലപ്രദമാണ്. പഠിക്കാനിരിക്കുന്നതിനു മുമ്പു തന്നെ പഠനസമയത്തേക്കാവശ്യമായ സാമഗ്രികളൊക്കെയെടുത്ത് അരികിലെവിടെയെങ്കിലും സൂക്ഷിച്ചാല്&zwj; പഠനത്തിനിടയില്&zwj; സാധനങ്ങള്&zwj; തിരയാന്&zwj; പോവുന്നതുകൊണ്ട് ഏകാഗ്രത നഷ്ടപ്പെടുന്നത് ഒഴിവാക്കാന്&zwj; പറ്റും. <br />
<br />
അമ്പതു മിനിട്ട് തുടര്&zwj;ച്ചയായി പഠിച്ചതിനു ശേഷം ഒരു പത്തു മിനിട്ട് &ldquo;ബ്രേക്ക്&rdquo; എടുക്കുന്നത് ഏകാഗ്രതക്കും വായിച്ചത് ഓര്&zwj;മയില്&zwj; നില്&zwj;ക്കുന്നതിനും മാനസികപിരിമുറുക്കം തടയുന്നതിനും നല്ലതാണ്. നിങ്ങള്&zwj;ക്ക് മാനസികോല്ലാസം തരുന്ന എന്തു പ്രവൃത്തികളും ഈ ഇടവേളകളില്&zwj; ചെയ്യാവുന്നതാണ്.&nbsp; ഒന്നു കൈവീശി നടന്നിട്ടു വരുന്നത് തലച്ചോറിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കുമുള്ള രക്തചംക്രമണം കൂടാനും, രക്തത്തില്&zwj; മാനസികസമ്മര്&zwj;ദ്ദം കുറയാന്&zwj; സഹായിക്കുന്ന നോറെപിനെഫ്രിന്&zwj; , എന്&zwj;ഡോര്&zwj;ഫിനുകള്&zwj; തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വര്&zwj;ദ്ധിക്കാനും സഹായിക്കും. ഈ നടത്തത്തിനിടയില്&zwj; ഇയര്&zwj;ഫോണിലൂടെ പാട്ടുകള്&zwj; കേള്&zwj;ക്കുന്നതും നല്ലതാണ്.&nbsp; ഗൌരവമില്ലാത്ത&nbsp; ടിവിപ്രോഗ്രാമുകളോ ഇഷ്ടപ്പെട്ട ഹാസ്യചിത്രങ്ങളുടെ ഭാഗങ്ങളോ കാണുന്നതും എന്തെങ്കിലും കൊറിക്കുന്നതുമെല്ലാം ഈ ഇടവേളകള്&zwj; ഫലപ്രദമായി വിനിയോഗിക്കാനുള്ള നല്ല മാര്&zwj;ഗങ്ങളാണ്. ഈ ഇടവേളകള്&zwj; പഠനമുറിയില്&zwj; നിന്ന് ദൂരെമാറി ചെലവഴിക്കാനും ആ സമയത്ത് പഠനത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടവേളക്കനുവദിച്ച സമയം തീരുമ്പോള്&zwj; ഓര്&zwj;മിപ്പിക്കാന്&zwj; ആരെയെങ്കിലും ചുമതലപ്പെടുത്തേണ്ടതാണ്. <br />
<br />
കുറേ സമയം വാരിവലിച്ചു പഠിക്കുന്നതിലല്ല, കൂടുതല്&zwj; ശ്രദ്ധ വേണ്ട ഭാഗങ്ങള്&zwj;ക്ക് അവയര്&zwj;ഹിക്കുന്നത്ര സമയമനുവദിക്കുന്നുണ്ടോ എന്നതിലാണു കാര്യം.&nbsp; ഉദാഹരണത്തിന്&zwj;, കെമിസ്ട്രിയില്&zwj; താല്പര്യമുള്ള, ആ വിഷയത്തില്&zwj; A ഗ്രേഡ് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാര്&zwj;ത്ഥിക്ക് കെമിസ്ട്രി തന്നെ എപ്പോഴും വായിക്കാനും അതില്&zwj; ക്ലാസില്&zwj; ഫസ്റ്റാവാനും താല്പര്യം തോന്നിയേക്കാം. പക്ഷേ ആ കുട്ടിക്ക് മറ്റേതെങ്കിലും വിഷയത്തില്&zwj; C ഗ്രേഡാണു കിട്ടിക്കൊണ്ടിരിക്കുന്നതെങ്കില്&zwj; ആ വിഷയത്തിന് കൂടുതല്&zwj; സമയം അനുവദിക്കുന്നതാവും കൂടുതല്&zwj; ഫലപ്രദം. ഏതൊക്കെ ഭാഗങ്ങളാണു പഠിക്കേണ്ടതെന്നും അതില്&zwj;ത്തന്നെ ഏതൊക്കെ പാഠങ്ങള്&zwj;ക്കാണ് കൂടുതല്&zwj; സമയം അനുവദിക്കേണ്ടതെന്നും സ്റ്റഡിലീവിന്റെ തുടക്കത്തില്&zwj;ത്തന്നെ&nbsp; തീരുമാനിക്കേണ്ടതാണ്.<br />
<br />
മുഴുവന്&zwj; സ്റ്റഡിലീവ് കാലത്തിനുമെന്ന പോലെ ഓരോ ദിവസത്തിനും മുന്&zwj;ഗണനകള്&zwj; നിശ്ചയിക്കേണ്ടതാണ്. ഓരോ ദിവസവും പഠിക്കാനായി മാറ്റിവെച്ചിരിക്കുന്ന ഭാഗങ്ങളില്&zwj; നിന്ന് ഏറ്റവും അത്യാവശ്യമുള്ളവ ആദ്യം പഠിച്ചുതീര്&zwj;ക്കുന്നതാണ് നല്ലത്. എന്തെങ്കിലും കാരണവശാല്&zwj; അവയൊഴിച്ചുള്ള ഭാഗങ്ങള്&zwj; ആ ദിവസം വായി&zwj;ക്കാന്&zwj; പറ്റിയില്ലെങ്കില്&zwj; രാത്രിയോടെ &ldquo;ഇന്നൊന്നും തന്നെ പഠിച്ചില്ലെ&rdquo;ന്ന തോന്നല്&zwj; ഉടലെടുക്കാതിരിക്കാന്&zwj; ഈയൊരു ശീലം ഉപകരിക്കും.<br />
<br />
ഒരു വിഷയം മുഴുവന്&zwj; പഠിച്ചു തീരുക, ഒരു ടേമിന്റെ പാഠങ്ങള്&zwj; മുഴുവന്&zwj; കവര്&zwj; ചെയ്യുക തുടങ്ങിയ നാഴികക്കല്ലുകള്&zwj; പൂര്&zwj;ത്തിയാകുമ്പോള്&zwj; കുറച്ചുകൂടി നീണ്ട ഇടവേളകളെടുക്കുന്നതും സ്വയം എന്തെങ്കിലും സമ്മാനങ്ങള്&zwj; നല്&zwj;കുന്നതും&nbsp; ആത്മവിശ്വാസം കൂട്ടാനും മാനസികസമ്മര്&zwj;ദ്ദം കുറക്കാനും ഏറെ സഹായിക്കും. ഇനിയുള്ള അഞ്ചാറുദിവസം മുഴുവന്&zwj; സമയവും പഠിക്കാമെന്നു നിശ്ചയിച്ച്&nbsp; ഒരു ദിവസം മുഴുവന്&zwj; പഠനത്തിന് അവധി കൊടുക്കുന്നത് നഷ്ടക്കച്ചവടത്തിലാണ് അവസാനിക്കുക. സ്റ്റഡിലീവ് സമയത്ത് സമയബന്ധിതമായി കാര്യങ്ങള്&zwj; ചെയ്തു ശീലിക്കുന്നവര്&zwj;ക്ക് പരീക്ഷയെഴുതുമ്പോള്&zwj; സമയക്രമം പാലിക്കാന്&zwj; കൂടുതല്&zwj; എളുപ്പമായിരിക്കും.<br />
<br />
തലച്ചോറിന്റെ സുഗമമായ പ്രവര്&zwj;ത്തനത്തിന് പോഷകമൂല്യമുള്ള ഭക്ഷണം നിര്&zwj;ബന്ധമാണ്. സ്റ്റഡിലീവില്&zwj; പഴങ്ങള്&zwj;, പച്ചക്കറികള്&zwj;, ഇലക്കറികള്&zwj; തുടങ്ങിയവ കൂടുതലായി കഴിക്കാനും, എണ്ണമയമുള്ള പലഹാരങ്ങള്&zwj;, ടിന്നിലടച്ച ഭക്ഷണങ്ങള്&zwj;, കോളകള്&zwj; തുടങ്ങിയവ ഒഴിവാക്കാനും, ചായ, കാപ്പി എന്നിവ അമിതമാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.<br />
<br />
പുതുതായി സ്വായത്തമാക്കുന്ന അറിവുകള്&zwj; നമ്മുടെ ഓര്&zwj;മയിലേക്ക് ആഴത്തില്&zwj; പതിയുന്നത് ഉറക്കത്തിന്റെ REM എന്ന ഘട്ടത്തിലാണ്. പഠനം പോലുള്ള പ്രവൃത്തികളില്&zwj; ഏര്&zwj;പ്പെടുമ്പോള്&zwj; നമ്മുടെ തലച്ചോറില്&zwj; മനസ്സിന്റെ ഏകാഗ്രതയും ഉണര്&zwj;വും കുറക്കുകയും തലച്ചോറിന്റെ പ്രവര്&zwj;ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന അഡിനോസിന്&zwj; എന്ന രാസവസ്തു&nbsp; കുമിഞ്ഞുകൂടുന്നുണ്ട്. ഈ അഡിനോസിനെ ശരീരം വിഘടിപ്പിച്ചില്ലാതാക്കുന്നതും REM ഉറക്കത്തില്&zwj;ത്തന്നെയാണ്. അതുകൊണ്ട് തലച്ചോറിന് കൂടുതല്&zwj; കാര്യശേഷിയുണ്ടാവാന്&zwj; എല്ലാ രാത്രികളിലും, കൂടുതല്&zwj; പഠിക്കുന്ന ദിവസങ്ങളില്&zwj; പ്രത്യേകിച്ചും, ചുരുങ്ങിയത് ഏഴ് മണിക്കൂര്&zwj; ഉറങ്ങുന്നത് നല്ലതാണ്.</p>
<h2>പഠിക്കുന്നത് തലയില്&zwj;ക്കയറാന്&zwj; കുറച്ച് വിദ്യകള്&zwj;</h2>
<p>തനിക്ക് താല്പര്യമുള്ള കാര്യങ്ങളും, തന്റെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന വിവരങ്ങളും, തന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളുമാണ് ഏതൊരാള്&zwj;ക്കും പഠിക്കാനും ഓര്&zwj;ത്തിരിക്കാനും ഏറ്റവും എളുപ്പമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ തത്വം അവലംബിച്ച് വിദ്യാര്&zwj;ത്ഥികളെ നന്നായി പഠിക്കാന്&zwj; സഹായിക്കുന്ന പല രീതികളും ശാസ്ത്രജ്ഞര്&zwj; വികസിപ്പിച്ചിട്ടുണ്ട്. PQRST, SQ3R, 3R, എന്നൊക്കെ അറിയപ്പെടുന്ന ഈ പഠനരീതികളുടെ പ്രധാനഘടകങ്ങള്&zwj; എന്തൊക്കെയാണെന്നു നോക്കാം.<br />
<br />
ഒരു പാഠം വായിക്കാന്&zwj; തുടങ്ങുന്നതിനു മുമ്പ് ഒന്നോ രണ്ടോ മിനിട്ടെടുത്ത് അതിന്റെ ഔട്ട് ലൈന്&zwj; , തലക്കെട്ടുകള്&zwj;, സബ്ഹെഡിങ്ങുകള്&zwj;, സംഗ്രഹം, പാഠാന്ത്യത്തിലെ റഫറന്&zwj;സുകള്&zwj; തുടങ്ങിയവ ഒന്നു കണ്ണോടിച്ചു നോക്കുക. പാഠത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ധാരണ കിട്ടാന്&zwj; ഇതു സഹായിക്കും. അതിനു ശേഷം ആ പാഠത്തിന്റെ ഓരോ ഭാഗത്തെയും പറ്റി കുറച്ച് ചോദ്യങ്ങള്&zwj; ആലോചിച്ചുണ്ടാക്കി എവിടെയെങ്കിലും കുറിച്ചു വെക്കുക. ഈ പാഠത്തില്&zwj; നിന്ന് എന്തൊക്കെ ചോദ്യങ്ങള്&zwj; പ്രതീക്ഷിക്കാം, തന്റെ ഏതൊക്കെ സംശയങ്ങള്&zwj;ക്ക് ഈ പാഠം ഉത്തരം നല്&zwj;കിയേക്കാം, ഇതിലെ വിവരങ്ങള്&zwj; തന്റെ നിത്യജീവിതത്തില്&zwj; എവിടെയൊക്കെ ഉപകാരപ്പെട്ടേക്കാം എന്നൊക്കെ ഈ ചോദ്യങ്ങള്&zwj; തയ്യാറാക്കുമ്പോള്&zwj; പരിഗണിക്കാവുന്നതാണ്. ഓരോ സെക്ഷനും സബ്സെക്ഷനും വായിക്കാന്&zwj; തുടങ്ങുമ്പോഴും അവയുടെ തലക്കെട്ടുകളെക്കുറിച്ച് ഇതുപോലെ ചോദ്യങ്ങള്&zwj; തയ്യാറാക്കേണ്ടതാണ്. <br />
<br />
ഇത്രയും ചെയ്തതിനു ശേഷം പാഠം വായിച്ചു തുടങ്ങുക. ഓരോ ഭാഗം വായിക്കുമ്പോഴും മുമ്പ് തയ്യാറാക്കിയ&nbsp; ചോദ്യങ്ങള്&zwj;ക്ക് ഉത്തരം ലഭിച്ചോ എന്നും വേറെയന്തെങ്കിലും പുതിയ വിവരങ്ങള്&zwj; കിട്ടിയോ എന്നും പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങിനെ കണ്ടെത്തുന്ന ഉത്തരങ്ങള്&zwj; എവിടെയെങ്കിലും കുറിച്ചുവെക്കുന്നതും അല്ലെങ്കില്&zwj; പുസ്തകത്തില്&zwj;ത്തന്നെ പ്രത്യേകം അടയാളപ്പെടുത്തുന്നതും നല്ലതാണ്.&nbsp; ഈ ഉത്തരങ്ങള്&zwj; ആ പാഠത്തെക്കുറിച്ചുള്ള നമ്മുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്നവയാകുമെന്നതിനാല്&zwj; ആ പോയിന്റുകള്&zwj; പിന്നീട് ഓര്&zwj;ത്തിരിക്കാന്&zwj; കൂടുതല്&zwj; എളുപ്പമായിരിക്കും. <br />
<br />
ഇങ്ങിനെ ഒരു പാഠം മുഴുവന്&zwj; വായിച്ചുതീര്&zwj;ത്തതിനു ശേഷം പുസ്തകവും&nbsp; ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ മാറ്റിവെക്കുക. എന്നിട്ട് ആ പാഠത്തിലെ ഓരോ ഭാഗത്തിലെയും പ്രധാനപോയിന്റുകള്&zwj; എന്തൊക്കെയാണെന്ന് നിങ്ങളുടെ തന്നെ വാചകങ്ങളില്&zwj; പതിയെ ഉരുവിടുക. പുതിയ അറിവുകളെ നമ്മുടെ തന്നെ വാചകങ്ങളില്&zwj; ഉള്&zwj;ക്കൊള്ളുന്നത് ആ അറിവുകള്&zwj; ഓര്&zwj;മയില്&zwj; രൂഢമൂലമാവാന്&zwj; കൂടുതല്&zwj; നല്ലതാണെന്ന് ഗവേഷണഫലങ്ങള്&zwj; സൂചിപ്പിക്കുന്നു. ഉരുവിട്ടു പഠിക്കാന്&zwj; പറ്റിയ സാഹചര്യമല്ലെങ്കില്&zwj; ഈ പോയിന്റുകള്&zwj; എവിടെയെങ്കിലും എഴുതിവെക്കുകയും ചെയ്യാം. പക്ഷേ ഉരുവിടുമ്പോള്&zwj; നമ്മുടെ ഏകാഗ്രത കൂടുതലായിരിക്കും. മാത്രമല്ല, ഈ വിവരങ്ങള്&zwj; ചെവികള്&zwj; വഴിയും നമ്മുടെ തലച്ചോറിലെത്തുന്നതിനാല്&zwj; അവ ഓര്&zwj;മയില്&zwj; കൂടുതല്&zwj; നന്നായി പതിയുമെന്ന മെച്ചവുമുണ്ട്.&nbsp; (പുതുതായി പഠിക്കുന്ന കാര്യങ്ങള്&zwj; സുഹൃത്തുക്കള്&zwj;ക്കോ സാങ്കല്പികശിഷ്യന്മാര്&zwj;ക്കോ പറഞ്ഞുകൊടുക്കുന്നതും ഇതേരീതിയില്&zwj; ഉപകാരപ്രദമാണ്.) <br />
<br />
പ്രധാന പോയിന്റുകള്&zwj; ഒരാവര്&zwj;ത്തി ഇങ്ങിനെ ഉരുവിട്ടതിനു ശേഷം നേരത്തേ അടയാളപ്പെടുത്തുകയോ എഴുതിയെടുക്കുകയോ ചെയ്ത ഉത്തരങ്ങള്&zwj; ഒന്നോടിച്ചു വായിക്കുക. ഉരുവിടുമ്പോള്&zwj; പോയിന്റുകള്&zwj; വല്ലതും വിട്ടുപോയോ, ഏതെങ്കിലും ഭാഗം ശരിക്കു മനസ്സിലായിട്ടില്ലേ എന്നൊക്കെ തിരിച്ചറിയാന്&zwj; ഇതു സഹായിക്കും. ഏതെങ്കിലും പോയിന്റ് വിട്ടുപോയിട്ടുണ്ടെങ്കില്&zwj; അതു വരുന്ന പാഠഭാഗം ഒരാവര്&zwj;ത്തി കൂടി മനസ്സിരുത്തി വായിക്കുന്നതും നല്ലതാണ്.<br />
<br />
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ് ഓര്&zwj;ത്തിരിക്കാന്&zwj; കൂടുതല്&zwj; എളുപ്പമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതുതായി സ്വായത്തമാക്കുന്ന അറിവുകളെ അന്യോന്യവും, നമുക്ക് മുമ്പേ അറിയാമായിരുന്ന വിവരങ്ങളുമായും, സര്&zwj;വോപരി നമ്മുടെ ദൈനംദിനജീവിതവുമായും ബന്ധപ്പെടുത്തി ഉള്&zwj;ക്കൊള്ളുന്നത് പ്രയോജനം ചെയ്യും. ഓരോ പാഠത്തിന്റെയും പാഠഭാഗത്തിന്റെയും പ്രധാനആശയം എന്താണെന്ന് നമ്മുടെതന്നെ വാക്കുകളില്&zwj; തിരിച്ചറിയുകയാണ് ഇതിനുള്ള ആദ്യപടി. ഓരോ പാര&zwj;ഗ്രാഫിലേയും പ്രധാന ആശയം എന്താണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും ഒരു പ്രധാന ആശയവും അതിനെ വിശദീകരിക്കുന്ന കുറച്ചു വസ്തുതകളുമാവും ഓരോ പാര&zwj;ഗ്രാഫിലും ഉണ്ടാവുക. ഇങ്ങനെ പ്രധാന ആശയവും അതിന്റെ വിശദീകരണങ്ങളും തമ്മിലും, ഓരോ പാര&zwj;ഗ്രാഫുകളുടെയും പ്രധാന ആശയങ്ങള്&zwj; തമ്മിലുമൊക്കെയുള്ള ബന്ധങ്ങള്&zwj; മനസ്സിലാക്കുന്നതും, ഓരോ പാഠഭാഗത്തെയും അതിനു മുമ്പും പിമ്പുമുള്ള ഭാഗങ്ങളുമായി ബന്ധപ്പെടുത്തി വായിക്കുന്നതും ഫലപ്രദമായിരിക്കും.<br />
<br />
നമ്മുടെ തലച്ചോറിന്റെ ഒരുവശം വാക്കുകളിലൂടെ വിവരങ്ങള്&zwj; ഉള്&zwj;ക്കൊള്ളുമ്പോള്&zwj; മറ്റേ വശം ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയുമാണ് കാര്യങ്ങള്&zwj; ഗ്രഹിക്കുന്നത്. അതുകൊണ്ട് പാഠഭാഗങ്ങളെയും അവയുടെ സംഗ്രഹങ്ങളെയും ചാര്&zwj;ട്ടുകളും ചിത്രങ്ങളും ഫ്ലോ ഡയഗ്രങ്ങളുമൊക്കെയാക്കി അവ നോക്കിമനസ്സിലാക്കുന്നത് പ്രയോജനം ചെയ്യും. <br />
<br />
പഠനത്തില്&zwj; പിറകില്&zwj; നില്&zwj;ക്കുന്ന കുട്ടികളുമായി കൌണ്&zwj;സലിങ്ങിനു വരുന്ന അഛനമ്മമാര്&zwj; പലപ്പോഴും പറയുന്ന ഒരു പരാതിയാണ് &ldquo;വായിക്കുന്നത് ഒന്ന് ഉറക്കെ വായിക്കാന്&zwj; എത്ര പറഞ്ഞാലും ഇവന്&zwj; കേള്&zwj;ക്കില്ല!&rdquo; എന്നത്. പക്ഷേ, ഉറക്കെ വായിച്ചു പഠിക്കുമ്പോള്&zwj; വായനയുടെ വേഗം കുറയുന്നു എന്ന ദോഷമുണ്ട്. പ്രത്യേകിച്ച് മെച്ചങ്ങളൊന്നുമില്ല താനും.</p>
<h2>പരീക്ഷാഹാളിലെ ഉത്ക്കണ്ഠയെ നേരിടാന്&zwj; തയ്യാറെടുക്കാം</h2>
<p>എത്രതന്നെ നന്നായി തയ്യാറെടുത്താലും പരീക്ഷാഹാളിലെത്തുമ്പോള്&zwj; നെഞ്ചിടിപ്പും വെപ്രാളവും പിടിപെട്ട് മാര്&zwj;ക്ക് കുറഞ്ഞുപോകുന്ന പ്രശ്നമുള്ളവര്&zwj; അത്തരം അനുഭവങ്ങള്&zwj; ആവര്&zwj;ത്തിക്കാതിരിക്കാനുള്ള പരിശീലനം സ്റ്റഡി ലീവിലേ തുടങ്ങേണ്ടതുണ്ട്. ചില വിദ്യകള്&zwj; താഴെപ്പറയുന്നു.<br />
<br />
ദിവസവും കുറച്ചു സമയം &ldquo;മെന്റല്&zwj; റിഹേഴ്സല്&zwj;&rdquo; എന്ന വ്യായാമത്തിനു മാറ്റിവെക്കാവുന്നതാണ്. സ്വസ്ഥമായ ഒരിടത്തിരുന്ന്, കണ്ണുകളടച്ച്, പരീക്ഷാഹാള്&zwj; മനസ്സില്&zwj; സങ്കല്പിക്കുന്നതാണ് ഇതിന്റെ ആദ്യപടി. പരീക്ഷ പുരോഗമിക്കുന്നതായും താന്&zwj; ഒരു ടെന്&zwj;ഷനുമില്ലാതെ ഉത്തരങ്ങളെഴുതുന്നതായും ഉള്&zwj;ക്കണ്ണില്&zwj; കാണാന്&zwj; ശ്രമിക്കുക. ദൃശ്യങ്ങള്&zwj;ക്കൊപ്പം പരീക്ഷാഹാളിലെ ശബ്ദങ്ങള്&zwj;, ഫാനിന്റെ കാറ്റ്, കടലാസിന്റെയും മഷിയുടെയും മണം തുടങ്ങിയവയും സങ്കല്പിച്ച്, അതായത് എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച്, ആ അനുഭവത്തിന് മിഴിവു പകരുക. പരീക്ഷയെ ചങ്കുറപ്പോടെ നേരിടുന്നതായി ഇങ്ങനെ നിത്യേന സങ്കല്&zwj;പ്പിക്കുന്ന ഒരാള്&zwj;ക്ക് പരീക്ഷാഹാളില്&zwj; നേരിട്ടു ചെല്ലുമ്പോള്&zwj; വെപ്രാളം തോന്നാനുള്ള സാദ്ധ്യത കുറവാണ്.<br />
<br />
പരീക്ഷാഹാളില്&zwj; വെച്ച് മുമ്പ് തോന്നിയിട്ടുള്ള നെഗറ്റീവ് ചിന്തകള്&zwj; (&ldquo;ഞാന്&zwj; തോല്&zwj;ക്കാന്&zwj; പോവുകയാണ്...&rdquo; &ldquo;ഇനി എല്ലാവരും എന്നെ ഒരു മോശക്കാരനായാവും കാണുക...&rdquo;) ഇടക്ക് മനപൂര്&zwj;വം ഓര്&zwj;ത്തെടുക്കുകയും അപ്പോള്&zwj; അനുഭവപ്പെടുന്ന ടെന്&zwj;ഷന്&zwj; അടുത്ത സെക്ഷനില്&zwj; സൂചിപ്പിക്കുന്ന റിലാക്സേഷന്&zwj; വിദ്യകളുപയോഗിച്ച്&nbsp; നിയന്ത്രിക്കാന്&zwj; ശീലിക്കുകയും ചെയ്യാം. പരീക്ഷാസമയത്ത് അഥവാ ടെന്&zwj;ഷന്&zwj; വന്നാലും തനിക്കതിനെ നിയന്ത്രിക്കാന്&zwj; കഴിയുമെന്ന ആത്മവിശ്വാസം വളരാന്&zwj; ഇത് സഹായിക്കും. ഈ നെഗറ്റീവ് ചിന്തകള്&zwj;&zwj;ക്കുള്ള മറുവാദങ്ങള്&zwj; (&ldquo;പണ്ടൊരു പരീക്ഷയില്&zwj; തോറ്റപ്പോള്&zwj; എന്നെ ആരും ഒരു മോശക്കാരനായി കണ്ടില്ല.., ഇത്തവണ ഞാന്&zwj; അന്നത്തേതിലും എത്രയോ നന്നായി തയ്യാറെടുത്തിട്ടുണ്ട്...) സ്വരൂപിച്ചു വെക്കുന്നത് പരീക്ഷാവേളയില്&zwj; ഇത്തരം ചിന്തകള്&zwj; പ്രത്യക്ഷപ്പെടുമ്പോള്&zwj; അവയെ പ്രതിരോധിക്കാന്&zwj; സഹായകരമാകും.<br />
<br />
കുടുംബാംഗങ്ങളും അദ്ധ്യാപകരും ഒരു പരീക്ഷാര്&zwj;ത്ഥിയെപ്പറ്റി അമിതപ്രതീക്ഷ വെച്ചുപുലര്&zwj;ത്തുന്നത് ആ വിദ്യാര്&zwj;ത്ഥിയില്&zwj; പരീക്ഷാപ്പേടി ഉടലെടുക്കുന്നതിനു കാരണമാവാറുണ്ട്. മറ്റുള്ളവരുടെ പ്രതീക്ഷകള്&zwj; അതിരുകടന്നതാണെന്നു തോന്നുന്നുണ്ടെങ്കില്&zwj; അത് തുറന്നുപറയാനും കാര്യം ചര്&zwj;ച്ച ചെയ്യാനും മടി വിചാരിക്കരുത്. തന്റെ മുന്&zwj;പ്രകടനങ്ങളുടെയും ഇപ്പോഴത്തെ തയ്യാറെടുപ്പിന്റെയും അടിസ്ഥാനത്തിലുള്ള പ്രതീക്ഷകള്&zwj; മാത്രം വെച്ചുപുലര്&zwj;ത്തുന്നതാണ് അഭികാമ്യം.<br />
<br />
പഠനവേളയില്&zwj; ഉടലെടുക്കുന്ന സംശയങ്ങളെ അവഗണിക്കുന്നത് ക്രമേണ&nbsp; ആത്മവിശ്വാസക്കുറവിനു വഴിവെക്കാറുണ്ട്. അതുകൊണ്ട് സംശയങ്ങളെ മറ്റുള്ളവരുടെ സഹായത്തോടെ അപ്പപ്പോള്&zwj; ദൂരീകരിക്കാന്&zwj; ശ്രദ്ധിക്കുക.<br />
<br />
ഈയൊരു പരീക്ഷ തന്റെ ഭാവിജീവിതത്തിന് അതീവനിര്&zwj;ണായകമാണ് എന്നു തെറ്റിദ്ധരിച്ച് അനാവശ്യമായി ടെന്&zwj;ഷന്&zwj; വര്&zwj;ദ്ധിപ്പിക്കാതിരിക്കുക. ഒന്നോ രണ്ടോ പരീക്ഷകളില്&zwj; കുറഞ്ഞമാര്&zwj;ക്കു ലഭിക്കുകയോ തോല്&zwj;ക്കുകയോ ചെയ്ത എത്രയോ പേര്&zwj; പിന്നീട് നല്ലനല്ല സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. പരീക്ഷക്കു മുമ്പ് ടെന്&zwj;ഷനടിച്ചിട്ടും നല്ല മാര്&zwj;ക്ക് കിട്ടിയ ഏതെങ്കിലും മുന്&zwj;അനുഭവത്തെക്കുറിച്ച് സ്വയം ഓര്&zwj;മിപ്പിക്കുക. ഒരു പരീക്ഷാഫലവും ഒരു വ്യക്തിയുടെ യഥാര്&zwj;ത്ഥ കഴിവുകളുടെ ഒരു തികഞ്ഞ പ്രതിഫലനമല്ലെന്നും, ആ പരീക്ഷക്കു ചോദിച്ച ചോദ്യങ്ങള്&zwj;ക്ക്&nbsp; നിങ്ങള്&zwj; എത്രത്തോളം നന്നായി ഉത്തരം പറഞ്ഞു എന്നു മാത്രമാണ് ഓരോ പരീക്ഷാഫലവും സൂചിപ്പിക്കുന്നതെന്നും ഓര്&zwj;ക്കുന്നത് അസ്ഥാനത്തുള്ള ഭീതികള്&zwj; ദൂരീകരിക്കാന്&zwj; സഹായിക്കും.</p>
<h2>ലളിതമായ കുറച്ച് റിലാക്സേഷന്&zwj; വിദ്യകള്&zwj;</h2>
<p>അമിതമായ പരീക്ഷാപ്പേടി നിങ്ങളുടെ പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെങ്കില്&zwj; വെപ്രാളവും ഉത്ക്കണ്ഠയും നിയന്ത്രിക്കാന്&zwj; താഴെപ്പറയുന്ന വിദ്യകള്&zwj; ഉപയോഗിക്കാവുന്നതാണ്.<br />
<br />
കണ്ണുകളടച്ച് മൂന്നുനാലു തവണ പതിയെ ദീര്&zwj;ഘശ്വാസം എടുത്തുവിടുന്നത് മസിലുകളിലേക്കും തലച്ചോറിലേക്കും കൂടുതല്&zwj; ഓക്സിജന്&zwj; കടന്നുചെല്ലാനും അതുവഴി മസിലുകള്&zwj;ക്ക് അയവു കിട്ടാനും മാനസികസംഘര്&zwj;ഷം കുറയാനും സഹായിക്കും. ഇതിനു ശേഷം, ആവശ്യമെങ്കില്&zwj;, നിങ്ങള്&zwj;ക്ക് ഏറ്റവുമധികം മനശ്ശാന്തി തരുന്ന ഏതെങ്കിലുമൊരു സ്ഥലം മനസ്സില്&zwj; സങ്കല്&zwj;പ്പിക്കാവുന്നതാണ്. നേരത്തേ പരീക്ഷാഹാളിനെക്കുറിച്ച് പറഞ്ഞതു പോലെ പഞ്ചേന്ദ്രിയങ്ങളുമുപയോഗിച്ച് ആ ദൃശ്യത്തിന് മിഴിവു കൊടുക്കുന്നത് ശരീരത്തിനും മനസ്സിനും ശരിക്കും ആ സ്ഥലത്ത് ചെന്നുനില്&zwj;ക്കു&zwj;ന്നതിന്റെ ആശ്വാസം നല്&zwj;കും.<br />
<br />
ഒരു പരിശീലനവുമില്ലാതെ ആര്&zwj;ക്കും പെട്ടെന്നു ചെയ്യാവുന്ന ഒരു വിദ്യയാണ് ഡയഫ്രമാറ്റിക് ബ്രീത്തിങ്ങ് (താഴെയുള്ള ചിത്രം കാണുക). അയവു കുറഞ്ഞ വസ്ത്രങ്ങള്&zwj; ധരിച്ച്, തലക്കും കാല്&zwj;മുട്ടുകള്&zwj;ക്കും താഴെ രണ്ടു തലയിണകള്&zwj; വീതം വെച്ച്, കിടക്കയില്&zwj; കാലുനീട്ടിക്കിടക്കുക. ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറിനു മുകളിലും വെക്കുക. എന്നിട്ട് പതിയെ മൂ&zwj;ക്കിലൂടെ ശ്വാസം അകത്തേക്കെടുക്കുക. ഈ സമയത്ത് നെഞ്ചില്&zwj; വെച്ച കൈ ഇളകുന്നില്ലെന്നും വയറും അതിനു മുകളില്&zwj;വെച്ച കയ്യും മുകളിലേക്കുയരുന്നുണ്ടെന്നും ഉറപ്പു വരുത്തുക. അതിനു ശേഷം കവിളുകള്&zwj; വീര്&zwj;പ്പിച്ച് പതിയെ വായിലൂടെ ശ്വാസം പുറത്തേക്കു വിടുക.&nbsp; നെഞ്ചില്&zwj; വെച്ച കൈ അപ്പോഴും ഇളകുന്നില്ലെന്നും, അതേ സമയം വയറിനു മുകളില്&zwj; വെച്ച കൈ പതിയെ ഉള്ളിലേക്കു താഴ്ന്നു വരുന്നുണ്ടെന്നും ഉറപ്പുവരുത്തുക. പലതവണ ഇതുപോലെ വയറുവീര്&zwj;പ്പിച്ച് ശ്വസിക്കുമ്പോള്&zwj; ഡയഫ്രം എന്ന മസില്&zwj; ശരീരത്തിനകത്ത് ഒരു പിസ്റ്റണ്&zwj; പോലെ മുകളിലേക്കും താഴേക്കും ചലിക്കുകയും അത് മാനസികസമ്മര്&zwj;ദ്ദം കുറക്കാന്&zwj; വളരെയേറെ സഹായിക്കുകയും ചെയ്യും.</p>
<p><img width="581" height="529" vspace="5" align="middle" alt="" src="http://mind.in/images/stories/diaphragmatic_breathing.jpg" /><br />
<br />
ഈ ലഘുവായ മാര്&zwj;ഗങ്ങള്&zwj; വേണ്ടത്ര ഫലം ചെയ്യാത്തവര്&zwj;ക്ക് മസ്കുലാര്&zwj; റിലാക്സേഷന്&zwj; പരിശീലിക്കാവുന്നതാണ്. കൈകാലുകള്&zwj;, കഴുത്ത്, നെറ്റി തുടങ്ങിയ ഭാഗങ്ങളിലെ മസിലുകളെ ടൈറ്റാക്കുകയും പതിയെപ്പതിയെ അയച്ചു വിടുകയും ചെയ്തു ശീലിക്കുന്നതിനെയാണ് മസ്കുലാര്&zwj; റിലാക്സേഷന്&zwj; എന്നു പറയുന്നത്. മാനസികസംഘര്&zwj;ഷത്തിന്റെ ഭാഗമായി മസിലുകള്&zwj; ബലം പിടിക്കാന്&zwj; തുടങ്ങുന്നത് നേരത്തേ തിരിച്ചറിയാനും അവയെ പെട്ടെന്ന് അയച്ചുവിട്ട് മാനസികപിരിമുറുക്കത്തെ വറുതിയിലാക്കാനും മസ്കുലാര്&zwj; റിലാക്സേഷന്&zwj; സഹായിക്കും. ഒരു സൈക്ക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ കൌണ്&zwj;സിലറുടെയോ മേല്&zwj;നോട്ടത്തില്&zwj; മസ്കുലാര്&zwj; റിലാക്സേഷന്&zwj; പരിശീലിക്കുന്നതാണ് അഭികാമ്യം.</p>
<h2>പരീക്ഷക്കു തൊട്ടുമുമ്പ് ശ്രദ്ധിക്കേണ്ടത്</h2>
<p>പരീക്ഷക്കു കൂടെക്കൊണ്ടുപോവേണ്ട സാധനങ്ങള്&zwj; നേരത്തേ തന്നെ ഒരുക്കിവെക്കുക. പരീക്ഷാത്തലേന്ന് നന്നായി ഉറങ്ങാന്&zwj; ശ്രദ്ധിക്കുക. പരീക്ഷാദിവസം രാവിലെയും തലേന്നു രാത്രിയും റിവിഷന്&zwj; നോട്ടുകള്&zwj; മാത്രം വായിക്കുക. ഈ സമയത്ത് പുതിയ കാര്യങ്ങള്&zwj; പഠിക്കാന്&zwj; ശ്രമിച്ച് ടെന്&zwj;ഷന്&zwj; കൂട്ടാതിരിക്കാന്&zwj; പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കലും വെറുംവയറ്റില്&zwj; പരീക്ഷയെഴുതരുത്. കാപ്പി, ചായ എന്നിവ ടെന്&zwj;ഷന്റെ ലക്ഷണങ്ങളെ അധികരിപ്പിച്ചേക്കുമെന്നതിനാല്&zwj; അവ കഴിവതും ഒഴിവാക്കുക. <br />
<br />
പരീക്ഷക്കു തൊട്ടുമുമ്പ് വാരിവലിച്ചു വായിക്കുന്നത് പരീക്ഷാവേളയില്&zwj; മുമ്പു നന്നായി പഠിച്ച കാര്യങ്ങള്&zwj; പോലും ഓര്&zwj;ത്തെടുക്കാന്&zwj; ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ശരിക്കു തയ്യാറെടുത്തിട്ടില്ലാത്തവരും, നിങ്ങള്&zwj; എന്തൊക്കെ പഠിച്ചിട്ടുണ്ട്, ഒഴിവാക്കിയിട്ടുണ്ട് എന്നൊക്കെ ചുഴിഞ്ഞന്വേഷിക്കുന്നവരും, ആത്മവിശ്വാസം കെടുത്തുന്ന ഡയലോഗുകള്&zwj; പറയുന്നവരുമൊക്കെയായ സഹപാഠികളെ ഈ നേരത്ത് അടുപ്പിക്കാതിരിക്കുക. മുമ്പ് നന്നായി പഠിച്ചിട്ടുള്ള, എന്നാല്&zwj; ഓര്&zwj;ത്തിരിക്കാന്&zwj; ബുദ്ധിമുട്ടുള്ള, ഫോര്&zwj;മുലകളും ചിത്രങ്ങളും പരീക്ഷക്കു തൊട്ടുമുമ്പ് ഒന്ന് ഓടിച്ചു മറിച്ചു നോക്കുന്നത് &ldquo;ഷോര്&zwj;ട്ട് ടേം മെമ്മറി&rdquo;യുടെ സഹായത്തോടെ ഈ വിവരങ്ങളെ പരീക്ഷാപ്പേപ്പറിലെത്തിക്കാന്&zwj; സഹായിക്കും.</p>
<h2>നന്നായി പരീക്ഷയെഴുതാന്&zwj; ചില നിര്&zwj;ദ്ദേശങ്ങള്&zwj;</h2>
<p>ഏതു ചോദ്യങ്ങള്&zwj;ക്ക് ആദ്യം ഉത്തരമെഴുതണമെന്ന് ചിന്താക്കുഴപ്പം തോന്നാറുള്ളവര്&zwj;ക്ക് &ldquo;ത്രീ റൌണ്ട് അപ്പ്രോച്ച്&rdquo; ഉപയോഗിക്കാവുന്നതാണ്. ആദ്യം ഏറ്റവും എളുപ്പമുള്ള ചോദ്യങ്ങള്&zwj;ക്കും, അതിനു ശേഷം അല്പമൊന്ന് ആലോചിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങള്&zwj;ക്കും, ഏറ്റവുമവസാനം ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്&zwj;ക്കും ഉത്തരമെഴുതുക എന്നതാണ് ത്രീ റൌണ്ട് അപ്പ്രോച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.&nbsp; ചോദ്യക്കടലാസ് കിട്ടിയ ഉടനെ എല്ലാ ചോദ്യങ്ങളും ഒന്ന് ഓടിച്ചുവായിക്കുകയും ഓരോ ചോദ്യത്തെയും ഏതു റൌണ്ടില്&zwj;പ്പെടുത്തണം എന്ന് അടയാളപ്പെടുത്തുകയും, ഓരോ ചോദ്യത്തിനും അല്ലെങ്കില്&zwj; ഓരോ റൌണ്ടിനും ഏകദേശം&nbsp; എത്ര സമയം വീതം അനുവദിക്കാം എന്ന് തീരുമാനിക്കുകയും ചെയ്ത് ആദ്യറൌണ്ട് ചോദ്യങ്ങളിലേക്ക് കടക്കാവുന്നതാണ്. ആത്മവിശ്വാസത്തോടെ മുഴുവന്&zwj; ചോദ്യങ്ങളെയും നേരിടാനും, കൂടുതല്&zwj; മാര്&zwj;ക്ക് ലഭിക്കാനും, ബുദ്ധിമുട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്&zwj; കൂടുതല്&zwj; നന്നായി ഓര്&zwj;ത്തെടുക്കാനും ഈ രീതി പ്രയോജനപ്പെടാറുണ്ട്.<br />
<br />
ഇടക്ക് ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം ഓര്&zwj;മിച്ചെടുക്കാന്&zwj; ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്&zwj; ആ ചോദ്യം വിട്ട് ഉടനെ അടുത്തതിലേക്കു കടക്കുക. മറ്റ് ഉത്തരങ്ങള്&zwj; എഴുതുന്നതിനിടയില്&zwj; വിട്ട ചോദ്യത്തിന്റെ ഉത്തരം ഓര്&zwj;മ വരികയാണെങ്കില്&zwj; അത് ചുരുക്കത്തില്&zwj; എവിടെയെങ്കിലും കുറിച്ചുവെച്ച് പിന്നീട് സാവകാശത്തില്&zwj; വിശദമായി ഉത്തരം എഴുതുക.<br />
<br />
ഇടക്കിടെ ശരീരത്തിന്റെ പൊസിഷന്&zwj; മാറ്റിമാറ്റിയിരിക്കുന്നത് ടെന്&zwj;ഷന്&zwj; വരാതിരിക്കാന്&zwj; സഹായിക്കും. പൊതുവെ ഏതൊരു ചോദ്യത്തിന്റെയും പകുതി മാര്&zwj;ക്ക് കിട്ടാന്&zwj; കൂടുതല്&zwj; എളുപ്പവും ബാക്കി പകുതി മാര്&zwj;ക്ക് കിട്ടാന്&zwj; താരതമ്യേന പ്രയാസവുമായതിനാല്&zwj; എല്ലാ ചോദ്യങ്ങള്&zwj;ക്കും ഉത്തരമെഴുതാന്&zwj; പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയെഴുതുന്നതിനിടയില്&zwj; കിട്ടാന്&zwj; പോകുന്ന മാര്&zwj;ക്ക് ഗണിക്കാന്&zwj; ശ്രമിക്കുന്നതും കൂടെക്കൂടെ വാച്ചു നോക്കുന്നതും സമയം പാഴാവാനും ടെന്&zwj;ഷന്&zwj; കൂടാനും മാത്രമേ ഉപകരിക്കൂ. പരീക്ഷ പെട്ടെന്നെഴുതിത്തീര്&zwj;ക്കുന്നതിന്&nbsp; എക്സ്ട്രാമാര്&zwj;ക്കൊന്നും ഇല്ലാ എന്നതിനാല്&zwj; സഹപാഠികള്&zwj; എഴുതിത്തീര്&zwj;ത്ത് പുറത്തിറങ്ങുന്നതു നോക്കി ടെന്&zwj;ഷനടിക്കുന്നതില്&zwj; കാര്യമില്ല.</p>
<h2>പരീക്ഷക്കിടയില്&zwj; ഉത്ക്കണ്ഠ തലപൊക്കുമ്പോള്&zwj;</h2>
<p>ചോദ്യക്കടലാസു കിട്ടുന്നതിനു മുമ്പ് അമിതമായ മാനസികസമ്മര്&zwj;ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്&zwj; മുമ്പു പറഞ്ഞ റിലാക്സേഷന്&zwj; വിദ്യകള്&zwj; ശ്രമിക്കാവുന്നതാണ്. <br />
<br />
നമുക്ക് ആശ്വാസം തരുന്ന സ്ഥലങ്ങളുമായോ വ്യക്തികളുമായോ ബന്ധപ്പെട്ട എന്തെങ്കിലും അനുയോജ്യമായ വസ്തുക്കള്&zwj; (മതപരമായ ചിഹ്നങ്ങള്&zwj;, പ്രിയപ്പെട്ടവര്&zwj; തന്ന ചെറിയ സമ്മാനങ്ങള്&zwj;, തുടങ്ങിയവ) അണിയുകയോ കയ്യില്&zwj; കരുതുകയോ ചെയ്യുന്നതും, പരീക്ഷാസമയത്ത് അമിതമായ ഉത്ക്കണ്ഠ തോന്നുമ്പോള്&zwj; ആ വസ്തുവില്&zwj; തിരുപ്പിടിച്ച് ആ സ്ഥലത്തെയോ വ്യക്തിയെയോ കുറിച്ച് ഒന്നോര്&zwj;ക്കുന്നതും മനശ്ശാന്തി കിട്ടാന്&zwj; സഹായിക്കും. &ldquo;ഞാന്&zwj; തോല്&zwj;ക്കാന്&zwj; പോവുകയാണ്...&rdquo; എന്നു തുടങ്ങിയ നെഗറ്റീവ് ചിന്തകള്&zwj; വീണ്ടും വീണ്ടും തള്ളിക്കയറിവരുന്നുണ്ടെങ്കില്&zwj; സ്റ്റഡിലീവിനു പരിശീലിച്ച മറുവാദങ്ങള്&zwj; ഓര്&zwj;മിക്കാവുന്നതാണ്. കുറച്ചൊക്കെ ഉത്ക്കണ്ഠ പരീക്ഷാസമയത്ത് സ്വാഭാവികമാണെന്നും, നന്നായി പരീക്ഷയെഴുതണമെന്ന മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹത്തില്&zwj; നിന്നാണ് ഈ ഉത്ക്കണ്ഠ ഉണ്ടാവുന്നതെന്നും സ്വയം ഓര്&zwj;മിപ്പിക്കുക.&nbsp; ശാരീരികവേദനക്ക് മറ്റു വികാരങ്ങളെ അതിജയിക്കാന്&zwj; കഴിവുണ്ട് എന്നതിനാല്&zwj; കൈവെള്ളയില്&zwj; നഖങ്ങള്&zwj; അമര്&zwj;ത്തിയോ കൈത്തണ്ടയില്&zwj;ക്കെട്ടിയ ഒരു റബര്&zwj;ബാന്റ് വലിച്ചുവിട്ടോ മറ്റോ നേരിയ വേദന സൃഷ്ടിക്കുന്നത് ഉത്ക്കണ്ഠക്ക് താല്&zwj;ക്കാലിക ശമനം നല്&zwj;കും. ചോദ്യോത്തരങ്ങളുടെ തിരക്കില്&zwj; നിന്ന് അപ്രസക്തമായ വേറെന്തെങ്കിലും കാര്യത്തിലേക്ക് താല്&zwj;ക്കാലികമായി മനസ്സിന്റെ ശ്രദ്ധ തിരിച്ചു വിടുന്നതും (മുറിയിലെ ഡെസ്ക്കുകളുടെ എണ്ണമെടുക്കുക, തന്റെ പ്രിയതാരം അഭിനയിച്ച പത്തു സിനിമകളുടെ പേരാലോചിക്കുക, തുടങ്ങിയവ) പ്രയോജനം ചെയ്തേക്കാം. ബാക്കിയുള്ള സമയം മനസ്സമാധാനത്തോടെ പരീക്ഷയെഴുതാന്&zwj; പറ്റും എന്നതിനാല്&zwj; ഈ എക്സര്&zwj;സൈസുകള്&zwj;ക്കു ചെലവാകുന്ന സമയത്തെ ഒരു നഷ്ടമായി കാണരുത്.</p>
<h2>പരീക്ഷക്കു ശേഷം</h2>
<p>മറ്റുള്ളവരുമായി താരതമ്യത്തിനു പോവാതിരിക്കുക. ഏതൊക്കെ വിദ്യകള്&zwj; ഉത്ക്കണ്ഠ നിയന്ത്രിക്കാന്&zwj; സഹായിച്ചുവെന്നും, ഏതൊക്കെ വിദ്യകള്&zwj; ഉദ്ദേശിച്ച ഫലം തന്നില്ല എന്നും പ്രത്യേകം ശ്രദ്ധിക്കുക. പരീക്ഷാപ്പേടിയെ നിയന്ത്രിക്കുന്നതില്&zwj; കുറച്ചെങ്കിലും വിജയിച്ചെങ്കില്&zwj; അതിനെ ഒരു ശുഭലക്ഷണമായെടുക്കുക. ഈ ലേഖനത്തില്&zwj; പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും ടെന്&zwj;ഷന്&zwj; നിയന്ത്രണവിധേയമാക്കാന്&zwj; പറ്റിയില്ലെങ്കില്&zwj; വിദഗ്ദ്ധസഹായം തേടുക.</p>
<p>&nbsp;Image courtesy:&nbsp;<a href="http://www.careerfaqs.com.au">http://www.careerfaqs.com.au</a></p>]]></description>
            <author> shahulameen@yahoo.com (Dr. Shahul Ameen, M.D.)</author>
            <pubDate>Fri, 25 Feb 2011 16:50:39 GMT</pubDate>
            <guid isPermaLink="false">http://mind.in/index.php/2011-02-25-16-56-59.html</guid>
        </item>
        <item>
            <title>പരീക്ഷയെ ചങ്കൂറ്റത്തോടെ നേരിടാം</title>
            <link>http://mind.in/index.php/2011-02-13-16-10-27.html</link>
            <description><![CDATA[
<p><img alt="exam_stress.jpg" align="left" hspace="5" vspace="5" width="300" height="257" src="http://mind.in/images/stories/exam_stress.jpg" />പായിപ്പാട് മാര്&zwj;ത്തോമാ ചര്&zwj;ച്ചില്&zwj; വിദ്യാര്&zwj;ത്ഥികള്&zwj;ക്കും മാതാപിതാക്കള്&zwj;ക്കുമായി &nbsp;നടത്തിയ പ്രഭാഷണത്തിന്റെ പവര്&zwj;പോയിന്റ്. പരീക്ഷാക്കാലത്തെ മാനസികസമ്മര്&zwj;ദ്ദം നിയന്ത്രണവിധേയമാക്കുന്നതിനുള്ള മാര്&zwj;ഗങ്ങളും ഏകാഗ്രതയും ഓര്&zwj;മശക്തിയും വര്&zwj;ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയനിര്&zwj;ദ്ദേശങ്ങളും മറ്റും&nbsp;വിശദമായി ചര്&zwj;ച്ചചെയ്യുന്നു.<br />
Image courtsey:&nbsp;<a href="http://mind.in/./www.canadianfamily.ca">www.canadianfamily.ca</a></p>
<p>(താഴെ സ്ലൈഡുകള്&zwj; കാണാന്&zwj; പ്രയാസം നേരിടുന്നവര്&zwj;ക്ക് ഡൌണ്&zwj;ലോഡു ചെയ്യാനായി പ്രസന്റേഷന്റെ PDF ഫയല്&zwj;&nbsp;&nbsp;<a href="http://mind.in/images/stories/exam_stress.pdf">ഇവിടെ</a>&nbsp;സൂക്ഷിച്ചിട്ടുണ്ട്.)</p>
<p>{edocs}exam_stress.pdf,600,450{/edocs}</p>]]></description>
            <author> shahulameen@yahoo.com (Dr. Shahul Ameen, M.D.)</author>
            <pubDate>Sun, 13 Feb 2011 16:10:27 GMT</pubDate>
            <guid isPermaLink="false">http://mind.in/index.php/2011-02-13-16-10-27.html</guid>
        </item>
        <item>
            <title>സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍</title>
            <link>http://mind.in/index.php/sleepwalking.html</link>
            <description><![CDATA[
<p><img width="300" height="225" vspace="5" hspace="10" align="left" alt="" src="http://mind.in/images/stories/sleep_walking.jpg" /></p>
<p><strong>എന്താണ് സ്ലീപ് വാക്കിങ്ങ്?</strong></p>
<p>ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്&zwj;ണമായി ഉണരാതെ കിടക്കയില്&zwj; നിന്നെഴുന്നേറ്റ് ചലിക്കാന്&zwj; തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്&zwj;വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്&zwj; ഇവയാണ്:</p>
<ol>
    <li>
    <p>ഉറക്കത്തിനിടയില്&zwj; തുടര്&zwj;ച്ചയായി കിടക്കവിട്ടെഴുന്നേല്&zwj;ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം.</p>
    </li>
    <li>
    <p>അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്&zwj; നിര്&zwj;വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്&zwj;ക്ക് ഉത്തരം പറയാന്&zwj; ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്&zwj; ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്&zwj;ത്തിയെടുക്കാന്&zwj; പ്രയാസമായിരിക്കും.</p>
    </li>
    <li>
    <p>ഉറക്കമുണര്&zwj;ന്നു കഴിഞ്ഞാല്&zwj; (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്&zwj;മയുണ്ടാവില്ല.</p>
    </li>
    <li>
    <p>സ്ലീപ് വാക്കിങ്ങിനിടയില്&zwj; ഉണര്&zwj;ന്നുപോവുകയാണെങ്കില്&zwj; രോഗി കുറച്ചുനേരത്തേക്കുള്ള സ്ഥലകാലവിഭ്രമമോ സംഭ്രമമോ അല്ലാതെ സാരമായ പെരുമാറ്റവൈകല്യങ്ങളോ മാനസികപ്രശ്നങ്ങളോ പ്രകടിപ്പിക്കുകയില്ല.</p>
    </li>
    <li>
    <p>ഡെമന്&zwj;ഷ്യ, അപസ്മാരം തുടങ്ങിയ ശാരീരിക അസുഖങ്ങള്&zwj; ഇല്ലാത്തവര്&zwj;ക്കേ സ്ലീപ് വാക്കിങ്ങ് രോഗം നിര്&zwj;ണയിക്കാവൂ.</p>
    </li>
</ol>
<p><strong>സ്ലീപ് വാക്കിങ്ങ് ആരെയാണു ബാധിക്കുന്നത്?</strong></p>
<p>കുട്ടികളെ, പ്രത്യേകിച്ച് നാലു വയസ്സിനും എട്ടു വയസ്സിനും ഇടക്കു പ്രായമുള്ളവരെ, ആണ് സ്ലീപ് വാക്കിങ്ങ് കൂടുതലായി ബാധിക്കുന്നത്. കൌമാരത്തിലേക്കു കടക്കുന്നതോടെ ഭൂരിഭാഗം കുട്ടികളിലും സ്ലീപ് വാക്കിങ്ങ് തനിയെ ഭേദമാകാറുണ്ട്. പക്ഷേ തുടര്&zwj;ച്ചയായി സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്&zwj; നാലിലൊരാള്&zwj; മുതിര്&zwj;ന്നതിനു ശേഷവും രോഗലക്ഷണങ്ങള്&zwj; പ്രകടിപ്പിക്കാറുണ്ട്.&nbsp; മറ്റ് നിദ്രാരോഗങ്ങളോടൊന്നിച്ചു വരുന്ന സ്ലീപ് വാക്കിങ്ങ് പ്രാ&zwj;യം കൂടുന്നതിനൊപ്പം വഷളാവുന്നതായും കണ്ടുവരുന്നുണ്ട്.</p>
<p>ജനസംഖ്യയുടെ രണ്ടുശതമാനത്തെ സ്ലീപ് വാക്കിങ്ങ്&nbsp; ബാധിക്കുന്നുണ്ടെന്ന് കാനഡയില്&zwj; നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. അഞ്ചിനും പന്ത്രണ്ടിനും ഇടക്കു പ്രായമുള്ള കുട്ടികളില്&zwj; 10 - 15 ശതമാനത്തിനു വരെ സ്ലീപ് വാക്കിങ്ങ് കാണപ്പെടുന്നുണ്ട്. ഇതില്&zwj; ഭൂരിഭാഗം കുട്ടികളും വെറുതെ കിടക്കയില്&zwj; എഴുന്നേറ്റിരിക്കുക, കണ്ണു തിരുമ്മുക, വസ്ത്രങ്ങളില്&zwj; തിരുപ്പിടിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങള്&zwj; മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.</p>
<p>സ്ലീപ് വാക്കിങ്ങ് പലപ്പോഴും പാരമ്പര്യമായി കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് HLA-DQB1 ജീന്&zwj; ഉള്ളവര്&zwj;ക്ക്&nbsp; സ്ലീപ് വാക്കിങ്ങിനുള്ള സാദ്ധ്യത ഏറെയാണ്. സ്ലീപ് വാക്കിങ്ങ് ബാധിതരുടെ അടുത്ത ബന്ധുക്കള്&zwj;ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പത്തിരട്ടി കൂടുതലാണ്.</p>
<p>ആര്&zwj;ത്തവം തുടങ്ങുന്ന പ്രായത്തിലും ഗര്&zwj;ഭിണികളിലും സ്ലീപ് വാക്കിങ്ങ് കൂടുതലായി കാണുന്നതിനാല്&zwj; ഹോര്&zwj;മോണുകളിലെ വ്യതിയാനങ്ങള്&zwj; ഈ അസുഖത്തിനു കാരണമാവാറുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. മനസ്സിലൊതുക്കിവെച്ചിരിക്കുന്ന ദേഷ്യവും അമര്&zwj;ഷവുമൊക്കെ ഉറക്കത്തിനിടയില്&zwj; പുറത്തുവരുന്നതാണ് സ്ലീപ് വാക്കിങ്ങ് എന്നും ചില ശാസ്ത്രജ്ഞര്&zwj; സമര്&zwj;ദ്ധിക്കുന്നുണ്ട്.</p>
<p>മൈഗ്രെയ്ന്&zwj; , ഹൈപര്&zwj;തൈറോയ്ഡിസം, റ്റൌറെറ്റ്സ് സിന്&zwj;ഡ്രോം, ആങ്സൈറ്റി ഡിസോര്&zwj;ഡര്&zwj;, സ്ലീപ് അപ്നിയ തുടങ്ങിയ അസുഖങ്ങളുള്ളവര്&zwj;ക്ക് സ്ലീപ് വാക്കിങ്ങ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. ചില മരുന്നുകളുടെ പാര്&zwj;ശ്വഫലമായും സ്ലീപ് വാക്കിങ്ങ് കാ&zwj;ണപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്&zwj; ഉറക്കമിളക്കുന്നതും അവരുടെ ഉറക്കം എന്തെങ്കിലും കാരണങ്ങളാല്&zwj; തടസ്സപ്പെടുന്നതും സ്ലീപ് വാക്കിങ്ങ് വഷളാവാന്&zwj; ഇടയാക്കാറുണ്ട്.</p>
<p><strong>സ്ലീപ് വാക്കിങ്ങിന്റെ ലക്ഷണങ്ങള്&zwj;</strong></p>
<p>സ്ലീപ് വാക്കിങ്ങ് കൂടുതലായും കാണപ്പെടുന്നത് ഉറക്കത്തിന്റെ തുടക്കത്തിലെ ഒന്നൊന്നര മണിക്കൂറിലാണ്.&zwj; ഇതിന്റെ ലക്ഷണങ്ങള്&zwj; ഏതാനും സെക്കന്റുകള്&zwj; തൊട്ട് അഞ്ചോ പതിനഞ്ചോ മിനിട്ടുകള്&zwj; വരെ നീണ്ടുനില്&zwj;ക്കാറുണ്ട്.</p>
<p>കിടക്കയില്&zwj; എഴുന്നേറ്റിരിക്കുക, നടക്കാന്&zwj; ശ്രമിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കണ്ണ് തുറന്നുപിടിക്കുന്നതിനാല്&zwj; രോഗി ഉണര്&zwj;ന്നിരിക്കുകയാണെന്ന് മറ്റുള്ളവര്&zwj;ക്ക് തോന്നിയേക്കാം. എണീക്കുമ്പോഴോ നടത്തത്തിനിടയിലോ രോഗി അവ്യക്തമായി പിറുപിറുക്കുകയോ കരയുകയോ ചെയ്യാം. പലപ്പോഴും അരികിലുള്ള വസ്തുക്കളില്&zwj;ത്തട്ടി വീഴാതെയും പരിക്കുകള്&zwj; പറ്റാതെയും&nbsp; രോഗി നടത്തം പൂര്&zwj;ത്തിയാക്കാറുള്ളതു കൊണ്ട് സ്ലീപ് വാക്കിങ്ങിനിടയിലും രോഗിക്ക് കുറച്ചൊക്കെ ബോധം അവശേഷിക്കുന്നുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങിനു ശേഷം രോഗി, പ്രത്യേകിച്ച് കുട്ടികള്&zwj;, തറയില്&zwj; കിടക്കുകയോ വീട്ടിനുള്ളില്&zwj;ത്തന്നെ മറ്റെവിടെയെങ്കിലും ഉറങ്ങിപ്പോവുകയോ ചെയ്തേക്കാം. വസ്ത്രത്തിലോ വീട്ടിലെവിടെയെങ്കിലുമോ മൂത്രമൊഴിച്ചുവെക്കുന്നതും സാധാരണമാണ്.</p>
<p>രോഗാവസ്ഥയില്&zwj; അധികം കോ&zwj;ഓര്&zwj;ഡിനേഷന്&zwj; ആവശ്യമുള്ള പ്രവൃത്തികള്&zwj; ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്&zwj; പാചകം ചെയ്യുക, ആഹാരം വിളമ്പിയെടുത്ത് കഴിക്കുക, കോണി കയറുക, ഭിത്തികളോ വാതിലുകളോ പൈപ്പുകളോ നശിപ്പിക്കുക, വണ്ടിയോടിക്കുക, എന്നു തുടങ്ങി ആക്രമണസ്വഭാവവും കൊലപാതകങ്ങളും വരെ സ്ലീപ് വാക്കിങ്ങിനിടയില്&zwj; റിപ്പോര്&zwj;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകള്&zwj;നിലകളില്&zwj; നിന്നു താഴേക്കു വീണും നടന്നുനടന്ന് റോഡുകളിലെത്തിയുമൊക്കെ ഈ രോഗികള്&zwj;ക്ക് അപൂര്&zwj;വമായി അപകടങ്ങളോ മരണം തന്നെയോ സംഭവിക്കാറുണ്ട്.</p>
<p><strong>സ്ലീപ് വാക്കിങ്ങും കുറ്റകൃത്യങ്ങളും</strong></p>
<p>1846-ല്&zwj; കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയെ കൃത്യം നടത്തിയത് സ്ലീപ് വാക്കിങ്ങിനിടയിലാണെന്ന പരിഗണനയില്&zwj; അമേരിക്കയില്&zwj; വെറുതെ വിടുകയുണ്ടായി. ആല്&zwj;ബര്&zwj;ട്ട് ജാക്ക്സണ്&zwj; ടിറല്&zwj; കേസ് എന്ന ഈ കേസിലാണ് സ്ലീപ് വാക്കിങ്ങിനിടയില്&zwj; ചെയ്ത പ്രവൃത്തി എന്ന വാദം പരിഗണിച്ച് ലോകത്താദ്യമായി ഒരു പ്രതിയെ വെറുതെ വിട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങ് ബാധിച്ച ഒരു കോളേജ് വിദ്യാര്&zwj;ത്ഥിയെ ലൈംഗികകുറ്റത്തിന്&nbsp; അമേരിക്കയിലെ തന്നെ മസാചുസെറ്റ്സില്&zwj; 2001-ല്&zwj; വെറുതെ വിട്ടത് 150 വര്&zwj;ഷം പഴക്കമുള്ള ഈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു. കാനഡയിലെ പാര്&zwj;ക്ക്സ് കേസിലും 23 കിലോമീറ്റര്&zwj; വണ്ടിയോടിച്ചുചെന്ന് ഭാര്യാമാ&zwj;താവിനെ കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ വധിക്കാന്&zwj; ശ്രമിക്കുകയും ചെയ്ത പ്രതിയെ സ്ലീപ് വാക്കിങ്ങ് ബാധിതന്&zwj; എന്ന കാരണത്താല്&zwj; വിട്ടയക്കുകയുണ്ടായി.</p>
<p>സ്ലീപ് വാക്കിങ്ങിനിടയില്&zwj; ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കേസുകളുടെ എണ്ണം വര്&zwj;ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശരാജ്യങ്ങളില്&zwj; നിന്നുള്ള റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നു. അതേസമയം തന്നെ സ്ലീപ് വാക്കിങ്ങിന്റെ പേരില്&zwj; പ്രതികളെ വെറുതെ വിടുന്നതിനെതിരെയുള്ള പ്രതിഷേധവും ശക്തമാണ്.</p>
<p><strong>സ്ലീപ് വാക്കിങ്ങിന്റെ ചികിത്സകള്&zwj;</strong></p>
<p>സ്ലീപ് വാക്കിങ്ങ് ഉള്ള കുട്ടികളുടെ മുറികളില്&zwj; നിന്ന് അവര്&zwj; രാത്രിയില്&zwj; എഴുന്നേറ്റു നടന്നാല്&zwj; അപകടങ്ങള്&zwj;ക്കു കാരണമായേക്കാവുന്ന വസ്തുക്കള്&zwj; എടുത്തുമാറ്റാന്&zwj; മാതാപിതാക്കള്&zwj; ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി സ്ലീപ് വാക്കിങ്ങ് തുടങ്ങുന്ന സമയത്തിന് അരമണിക്കൂര്&zwj; മുമ്പ് കുട്ടിയെ വിളിച്ചുണര്&zwj;ത്തുന്നത് സ്ലീപ് വാക്കിങ്ങ് തടയാന്&zwj; സഹായിക്കാറുണ്ട്. സ്ലീപ് വാക്കിങ്ങ് രോഗികളുടെ മുറിയുടെ വാതിലില്&zwj; രാത്രിയില്&zwj; മണികള്&zwj; തൂക്കിയിടുന്നത് പുറത്തിറങ്ങുന്നതിനിടയില്&zwj; അവരെ ഉണര്&zwj;ത്താന്&zwj; പ്രയോജനപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്&zwj; വീടിന്റെ താഴെ നിലയില്&zwj; ഉറങ്ങുന്നതാണ് കൂടുതല്&zwj; സുരക്ഷിതം.</p>
<p>സ്ലീപ് വാക്കിങ്ങിനിടയില്&zwj; രോഗികളെ ഉണര്&zwj;ത്തിയെടുക്കാന്&zwj; പ്രയാസമായിരിക്കും. ബലം പ്രയോഗിച്ച് ഉണര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj; രോഗി തന്നെയാരോ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കാനും സ്വയരക്ഷക്കായി തിരിച്ചടിക്കാനുമുള്ള സാദ്ധ്യതയുമുണ്ട്. ഇക്കാരണങ്ങളാല്&zwj; സ്ലീപ് വാക്കിങ്ങിലുള്ള രോഗികളെ ഉണര്&zwj;ത്താന്&zwj; ശ്രമിക്കാതെ പതിയെ തിരികെ കിടക്കയിലേക്കു നയിക്കുന്നതാണു നല്ലത്.</p>
<p>സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്&zwj; അപസ്മാരമോ മറ്റു രോഗങ്ങളോ ഇല്ല എന്നുറപ്പുവരുത്താന്&zwj; വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. എന്നെങ്കിലുമൊരിക്കല്&zwj; സ്ലീപ് വാക്കിങ്ങ് വരുന്നവര്&zwj;ക്ക് സാധാരണയായി മരുന്നുകളുടെ ആവശ്യം ഉണ്ടാവാറില്ല. സ്ലീപ് വാക്കിങ്ങിനിടയില്&zwj; അപകടങ്ങള്&zwj; സംഭവിക്കുന്നവര്&zwj;ക്കും&zwj;, സ്ലീപ് വാക്കിങ്ങ് കാരണം പകല്&zwj;സമയത്ത് ക്ഷീണമോ ഉറക്കച്ചടവോ അനുഭവപ്പെടുന്നവര്&zwj;ക്കും&zwj;,&nbsp; ആഴ്ചയിലൊരിക്കലോ ദിവസേനയോ മറ്റോ സ്ലീപ് വാക്കിങ്ങ് വരുന്നവര്&zwj;ക്കും മരുന്നുകള്&zwj; പ്രയോജനം ചെയ്യാറുണ്ട്. മാനസികസമ്മര്&zwj;ദ്ദത്തിന്റെ ഫലമായി സ്ലീപ് വാക്കിങ്ങ് വരുന്നവര്&zwj;ക്ക് കൌണ്&zwj;സലിങ്ങ് ഉപകാരപ്രദമാവാറുണ്ട്.</p>
<p><strong>അവലംബം</strong></p>
<ul>
    <li>
    <p>Gabbard's Treatments of Psychiatric Disorders (2007). Gabbard GO. American Psychiatric Publishing.</p>
    </li>
    <li>
    <p>Handbook of Sleep Disorders (2009). Kushida CA. Informa Healthcare.</p>
    </li>
    <li>
    <p>Kaplan &amp; Sadock's Comprehensive Textbook of Psychiatry (2009). Sadock BJ, Sadock VA, and Ruiz P. Lippincott Williams &amp; Wilkins.</p>
    </li>
    <li>
    <p>Sleep and Psychiatric Disorders in Children and Adolescents (2008). Ivanenko A. Informa Healthcare. Sleep Medicine (2008). Smith HR, Comella CL, and Hogl B. Cambridge University Press.</p>
    </li>
    <li>
    <p>Somnambulism: Diagnosis and treatment (2007). Bharadwaj R and Kumar S. Indian Journal of Psychiatry. 49(2): 123&ndash;125.</p>
    </li>
    <li>
    <p>The ICD-10 Classification of Mental and Behavioral Disorders (1992). World Health Organization.</p>
    </li>
</ul>
<p>&nbsp;Image courtesy: <a target="_blank" href="http://www.sleepcare.com">www.sleepcare.com</a></p>]]></description>
            <author> shahulameen@yahoo.com (Dr. Shahul Ameen, M.D.)</author>
            <pubDate>Fri, 14 Jan 2011 14:18:00 GMT</pubDate>
            <guid isPermaLink="false">http://mind.in/index.php/sleepwalking.html</guid>
        </item>
        <item>
            <title> മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ ...</title>
            <link>http://mind.in/index.php/2010-10-31-13-57-38.html</link>
            <description><![CDATA[
<h2><big><small><img width="416" height="316" vspace="5" hspace="5" align="left" alt="" src="http://mind.in/images/stories/stress_malayalam.jpg" />എന്താണ് </small></big>മാനസികസമ്മര്&zwj;ദ്ദം?&nbsp;</h2>
<p><big><small>യ</small></big>ഥാര്&zwj;ത്ഥമോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസികസമ്മര്&zwj;ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസികസമ്മര്&zwj;ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്&zwj; എന്നും പുറംലോകത്തുനിന്നുള്ള&nbsp; പ്രശ്നങ്ങള്&zwj; എന്നും രണ്ടായി വേര്&zwj;തിരിക്കാം. ഉദാഹരണത്തിന്, ഏറ്റവും പുതിയ മോഡല്&zwj; സെല്&zwj;ഫോണ്&zwj; കയ്യിലുള്ളവരെയേ സമൂഹം മിടുക്കരായി പരിഗണിക്കുകയുള്ളൂ എന്നതുപോലെയുള്ള ചില വിശ്വാസങ്ങളും, തന്നെ ഒരാളും ഒരിക്കലും പരിഹസിക്കാന്&zwj; പാടില്ല എന്നു തുടങ്ങിയ ചില ചിന്താഗതികളും ആളുകളില്&zwj; മാനസികസമ്മര്&zwj;ദ്ദത്തിനു കാരണമാവാം. അതുപോലെ അവര്&zwj; ഇടപഴകുന്ന ചില വ്യക്തികളോ, അവര്&zwj; ചെന്നുപെടുന്ന ചില സാ&zwj;ഹചര്യങ്ങളോ (ഉദാ:- പരീക്ഷ, സ്റ്റേജില്&zwj; കയറേണ്ടി വരിക), അവരുടെ ജീവിതത്തിലെ ചില പ്രധാനസംഭവവികാസങ്ങളോ (ഉദാ:- വിവാഹം, പ്രൊമോഷന്&zwj;) ആളുകളെ മാനസികസമ്മര്&zwj;ദ്ദത്തിലേക്കു നയിച്ചേക്കാം.</p>
<h2>മാനസികസമ്മര്&zwj;ദ്ദത്തിന്റെ ദൂഷ്യങ്ങള്&zwj;</h2>
<p>മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ എണ്&zwj;പതു ശതമാനത്തിനും പിന്നില്&zwj; മാനസികസമ്മര്&zwj;ദ്ദത്തിന് അതിയായ പങ്കുണ്ടെന്ന് കണക്കുകള്&zwj; സൂചിപ്പിക്കുന്നു. മൈഗ്രൈന്&zwj; , വിഷാദരോഗം, രക്തസമ്മര്&zwj;ദ്ദം, മുഖക്കുരു, ഹൃദ്രോഗം, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്&zwj; തുടങ്ങിയ രോഗങ്ങള്&zwj;ക്ക് മാനസികസമ്മര്&zwj;ദ്ദം കാരണമാവാറുണ്ട്.</p>
<h2>മാനസികസമ്മര്&zwj;ദ്ദത്തിന്റെ ലക്ഷണങ്ങള്&zwj;</h2>
<p>ഉറക്കക്കുറവ്, അതിയായ ക്ഷീണം, തലവേദന, വിവിധ ഇന്&zwj;ഫെക്ഷനുകള്&zwj;, ദഹനക്കേട്, അമിതമായ വിയര്&zwj;പ്പ്, തലകറക്കം, വിറയല്&zwj;, ശ്വാസതടസ്സം, നെഞ്ചിടിപ്പ്, വിശപ്പിലുണ്ടാകുന്ന വ്യതിയാനങ്ങള്&zwj;, നഖം കടിക്കല്&zwj; തുടങ്ങിയ ശാരീരികപ്രശ്നങ്ങള്&zwj; മാനസികസമ്മര്&zwj;ദ്ദത്തിന്റെ ലക്ഷണങ്ങളാവാം. അതുപോലെ ശ്രദ്ധക്കുറവ്, അമിതമായ മറവി, ചിന്താക്കുഴപ്പം, വിട്ടുമാറാത്ത നിരാശ, അക്ഷമ, കരച്ചില്&zwj;, മുന്&zwj;കോപം തുടങ്ങിയ മാനസികപ്രശ്നങ്ങളും മാനസികസമ്മര്&zwj;ദ്ദത്തിന്റെ സൂചനകളാവാം.</p>
<h2>മാനസികസമ്മര്&zwj;ദ്ദത്തെ എങ്ങിനെ കീഴടക്കാം?</h2>
<p>മാനസികസമ്മര്&zwj;ദ്ദത്തിലേക്കു നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുക, അല്ലെങ്കില്&zwj; ആ കാരണങ്ങളോടുള്ള നമ്മുടെ പ്രതികരണത്തില്&zwj; മാറ്റങ്ങള്&zwj; കൊണ്ടുവരിക എന്നിങ്ങനെ രണ്ടു രീതികളാണ്&nbsp; മാനസികസമ്മര്&zwj;ദ്ദത്തെ നേരിടാന്&zwj; ഉപയോഗിക്കാവുന്നത്.&nbsp; <br />
<br />
മാനസികസമ്മര്&zwj;ദ്ദത്തിനിടയാക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവയെ കഴിയുന്നത്ര ഒഴിവാക്കുന്നത് ചില സാഹചര്യങ്ങളില്&zwj; ഫലപ്രദമാവാം. ഉദാഹരണത്തിന്, ചില പ്രത്യേകകൂട്ടുകെട്ടുകള്&zwj; മാനസികസമ്മര്&zwj;ദ്ദത്തിനു കാരണമാകുന്നുണ്ടെങ്കില്&zwj; ആ കൂട്ടുകെട്ടുകളില്&zwj; നിന്നു മാറിനിന്ന് മാനസികസമ്മര്&zwj;ദ്ദത്തെ ഇല്ലാതാക്കാം. അതുപോലെ രാഷ്ട്രീയത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഉള്ള വാഗ്വാദങ്ങള്&zwj; നിങ്ങളെ വിഷമിപ്പിക്കാറുണ്ടെങ്കില്&zwj; അത്തരം ചര്&zwj;ച്ചകള്&zwj;ക്ക് തുടക്കമിടാതിരിക്കുന്നതും സംഭാഷണം ആ വിഷയങ്ങളിലേക്കു തിരിയുമ്പോള്&zwj; അവിടെ നിന്നു മാറുന്നതും സഹായകമായേക്കാം.<br />
<br />
പക്ഷേ മിക്കവാറും സന്ദര്&zwj;ഭങ്ങളില്&zwj; നമ്മുടെ ചിന്താരീതികളിലോ പെരുമാറ്റങ്ങളിലോ ജീവിതശൈലിയിലോ അനുയോജ്യമായ മാറ്റങ്ങള്&zwj; വരുത്തി മാനസികസമ്മര്&zwj;ദ്ദത്തെ നേരിടുന്നതാവും കൂടുതല്&zwj; പ്രായോഗികം.<span style="font-style: italic;"><br />
</span></p>
<h3>ചിന്താരീതികളില്&zwj; വരുത്താവുന്ന മാറ്റങ്ങള്&zwj;</h3>
<p>പ്രതികൂലസാഹചര്യങ്ങളല്ല, മറിച്ച് അവക്കു നാം കൊടുക്കുന്ന അനാവശ്യ വ്യാഖ്യാനങ്ങളാണ് പലപ്പോഴും മാനസികസമ്മര്&zwj;ദ്ദത്തിനു കാരണമാകുന്നത്. മാത്രമല്ല,&nbsp; മാനസികസമ്മര്&zwj;ദ്ദമുള്ളപ്പോള്&zwj; നാം ചുറ്റുപാടുകളിലെ അപകടങ്ങളെ പൊലിപ്പിച്ചു കാണുകയും നമുക്കുള്ള കഴിവുകളെ വിലമതിക്കാതിരിക്കുകയും ചെയ്തേക്കാം.&nbsp; ഇത് മാനസികസമ്മര്&zwj;ദ്ദം കൂടുതല്&zwj; വഷളാവാന്&zwj; മാത്രമേ സഹായിക്കൂ. ഉദാഹരണത്തിന് ഒരു പ്രസംഗത്തിനു തയ്യാറെടുക്കുമ്പോള്&zwj; &ldquo;ഞാന്&zwj; എന്തെങ്കിലും അബദ്ധം പറഞ്ഞാലോ?!&rdquo; എന്നു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മാനസികസമ്മര്&zwj;ദ്ദത്തിലേക്കു നയിച്ചേക്കാം. അതേ സമയം, &ldquo;ഞാന്&zwj; നന്നായി തയ്യാറെടുക്കുന്നുണ്ട്,&rdquo; &ldquo;മുമ്പ് പ്രസംഗിച്ചപ്പോഴൊന്നും ഒരബദ്ധവും പറ്റിയിട്ടില്ല,&rdquo; &ldquo;കാണികള്&zwj; എന്നെ പ്രോത്സാഹിപ്പിക്കാന്&zwj; തയ്യാറുള്ളവരാണ്&rdquo; തുടങ്ങിയ ചിന്തകള്&zwj; മാനസികപിരിമുറുക്കം കുറക്കാനും ശാന്തമായ മനസ്സോടെ സ്റ്റേജില്&zwj; കയറാനും സഹായിക്കും.<br />
<br />
സമ്മര്&zwj;ദ്ദത്തിലേക്കു നയിക്കുന്ന സാഹചര്യത്തെ ഒരു പുതിയ വീക്ഷണകോണില്&zwj; നിന്ന്&zwj; നോക്കിക്കാണാന്&zwj; ശ്രമിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്&zwj;, ഇപ്പോള്&zwj; കണ്&zwj;മുമ്പിലുള്ള ഭീകരമെന്നു തോന്നുന്ന ഒരു പ്രശ്നം കുറച്ചു മാസങ്ങള്&zwj;ക്കോ വര്&zwj;ഷങ്ങള്&zwj;ക്കോ ശേഷമുള്ള നമ്മുടെ ജീവിതത്തെ ബാധിക്കാനേ പോകുന്നില്ലെന്ന തിരിച്ചറിവ് ആ പ്രശ്നത്തെക്കുറിച്ചോര്&zwj;ത്ത് അമിതമായി വിഷമിക്കുന്നതില്&zwj; നിന്ന് നമ്മളെ പിന്തിരിപ്പിച്ചേക്കും.</p>
<h3>പെരുമാറ്റങ്ങളില്&zwj; വരുത്താവുന്ന മാറ്റങ്ങള്&zwj;</h3>
<p><span style="font-style: italic;">1. Assertive ആവുക:</span><br />
ആദ്യം ഒരു ഉദാഹരണത്തിലൂടെ എന്താണ് assertiveness എന്നു വ്യക്തമാക്കാം. അശ്രദ്ധമായി മാത്രം വണ്ടിയോടിച്ചു ശീലമുള്ള നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പുതിയ കാര്&zwj; കടം ചോദിക്കുന്നു എന്നും, അയാള്&zwj;ക്ക് കാര്&zwj; വിട്ടുകൊടുക്കാന്&zwj; നിങ്ങള്&zwj;ക്ക് താല്പര്യമില്ല എന്നും കരുതുക. ഈ സാഹചര്യത്തില്&zwj; assertive അല്ലാത്ത ഒരാള്&zwj; &ldquo;നീ കാര്&zwj; എടുത്തോ, പക്ഷേ പറ്റുമെങ്കില്&zwj; ഒന്നു ശ്രദ്ധിച്ചേക്കണേ&rdquo; എന്ന ലൈനിലാവും പ്രതികരിക്കുക. പക്ഷേ assertive ആയ ഒരാളുടെ പ്രതികരണം &ldquo;സോറി. നീ ശ്രദ്ധയോടെ വണ്ടിയോടിക്കാറില്ലാത്തതുകൊണ്ട് ഈ പുതിയ കാര്&zwj; ഇപ്പോള്&zwj; നിനക്കു തരാന്&zwj; കഴിയില്ല. നിനക്ക് വേറെന്തെങ്കിലും സഹായം വേണോ?&rdquo; എന്നോ മറ്റോ ആവും. അതായത്, നമ്മുടെ അവകാശങ്ങള്&zwj;ക്കു വേണ്ടി മടികൂടാതെ വാദിക്കുകയും, നമ്മുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും വളച്ചുകെട്ടില്ലാതെ, അതേസമയം മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കാത്ത രീതിയില്&zwj;, പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെയാണ് assertiveness എന്നു വിളിക്കുന്നത്.<br />
<br />
Assertive ആയി സംസാരിക്കുമ്പോള്&zwj; താഴെപ്പറയുന്ന കാര്യങ്ങള്&zwj; ശ്രദ്ധിക്കേണ്ടതാണ്:</p>
<ul>
    <li>കേള്&zwj;ക്കുന്നയാളിന്റെ മുഖത്തു നോക്കി സംസാരിക്കുക. അതേ സമയം, തുറിച്ചുനോക്കാതിരിക്കാന്&zwj; ശ്രദ്ധിക്കുക.</li>
    <li>അധികം നീട്ടിപ്പരത്തിപ്പറയാതെ കഴിയുന്നതും ചുരുങ്ങിയ വാക്കുകളില്&zwj; കാര്യം അവതരിപ്പിക്കുക.</li>
    <li>പതറാത്ത, ഉറച്ച ശബ്ദത്തില്&zwj; സംസാരിക്കുക.</li>
    <li>വാക്കുകള്&zwj;ക്കൊപ്പം അനുയോജ്യമായ ശരീരഭാഷയും (body language) ഉപയോഗിക്കുക.</li>
    <li>Assertiveness-ഉം aggressiveness-ഉം തമ്മിലുള്ള അന്തരം ഓര്&zwj;ക്കുക. മേല്&zwj;പറഞ്ഞ സാഹചര്യത്തില്&zwj; താങ്കളുടെ പ്രതികരണം &ldquo;ഒന്നു പോടോ, നാണമില്ലേ നിനക്ക് എന്റെ വണ്ടി കടം ചോദിക്കാന്&zwj; &zwj;? തനിക്ക് വൃത്തിയായി വണ്ടിയോടിക്കാന്&zwj; അറിയാമോ?&rdquo; എന്നാണെങ്കില്&zwj; അത് ഒരു assertive പ്രതികരണമല്ല, മറിച്ച് aggressive പ്രതികരണമാണ്.&nbsp;</li>
</ul>
<p><span style="font-style: italic;">2. ജീവിതത്തില്&zwj; അടുക്കും ചിട്ടയും വളര്&zwj;ത്തുക</span><br />
അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി മാനസികസമ്മര്&zwj;ദ്ദത്തിന്റെ പ്രധാനകാരണങ്ങളില്&zwj; ഒന്നാണ്. നമ്മുടെ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും നമുക്ക് ചെയ്തുതീര്&zwj;ക്കാനുള്ള കാര്യങ്ങളെയും മുന്&zwj;ഗണനാക്രമത്തില്&zwj; ചിട്ടപ്പെടുത്തുന്നത് അവയെ കൂടുതല്&zwj; ഫലപ്രദമായി നിര്&zwj;വഹിക്കാനും, പ്രതിസന്ധിഘട്ടങ്ങളെ കൂടുതല്&zwj; നന്നായി നേരിടാനും സഹായിക്കും.<br />
<br />
ചെയ്യാനുള്ള കാര്യങ്ങളെ അവയുടെ പ്രാധാന്യം, അവ ചെയ്തു തീര്&zwj;ക്കുന്നതില്&zwj; കാണിക്കേണ്ട തിടുക്കം എന്നീ രണ്ടു വശങ്ങളുടെ&nbsp; അടിസ്ഥാനത്തില്&zwj; വേര്&zwj;തിരിക്കാവുന്നതാണ്. അപ്പോള്&zwj; നമുക്ക് നാല് ഗ്രൂപ്പുകളാവും കിട്ടുക:<br />
I. പെട്ടെന്നു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്&zwj; (ഉദാഹരണത്തിന് തൊട്ടടുത്തെത്തിയ പരീക്ഷകള്&zwj;ക്കുള്ള തയ്യാറെടുപ്പ്, deadline അടുക്കാറായ പ്രൊജക്റ്റുകളുടെ പൂര്&zwj;ത്തീകരണം തുടങ്ങിയവ)<br />
II. പെട്ടെന്നു ചെയ്യേണ്ടതില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങള്&zwj; (ഉദാഹരണത്തിന് ബന്ധങ്ങള്&zwj; വളര്&zwj;ത്തിയെടുക്കുന്നത്, ആസൂത്രണം, വ്യായാമം തുടങ്ങിയവ)<br />
III. പെട്ടെന്നു ചെയ്യേണ്ട വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്&zwj; (ഉദാഹരണത്തിന് ചില മീറ്റിങ്ങുകളില്&zwj; പങ്കെടുക്കുന്നത്,ചില മെയിലുകള്&zwj;ക്ക് മറുപടി കൊടുക്കുന്നത് തുടങ്ങിയവ)<br />
IV. പെട്ടെന്നു ചെയ്യേണ്ടതില്ലാത്ത വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്&zwj; (ഉദാഹരണത്തിന് ചില ഫോണ്&zwj; കോളുകള്&zwj;, വെറുതെ ഇന്റര്&zwj;നെറ്റില്&zwj; ചുറ്റിത്തിരിയുന്നത് തുടങ്ങിയവ)<br />
<br />
ചെയ്യാനുള്ള കാര്യങ്ങള്&zwj; ഇതില്&zwj; ഏത് ഗ്രൂപ്പില്&zwj;പ്പെടുന്നു എന്നു തീരുമാനിച്ച് ആദ്യഗ്രൂപ്പുകളില്&zwj; വരുന്ന പ്രവൃത്തികള്&zwj;ക്ക് മുന്&zwj;ഗണന കൊടുക്കേണ്ടതാണ്. ഗ്രൂപ്പ് III-ല്&zwj; വരുന്ന കാര്യങ്ങള്&zwj;ക്ക് ഗ്രൂപ്പ് II-ല്&zwj; വരുന്ന കാര്യങ്ങളെക്കാള്&zwj; മുന്&zwj;ഗണന കൊടുക്കുക എന്നത് പലര്&zwj;ക്കും പറ്റുന്ന ഒരു&nbsp; അബദ്ധമാണ്. <br />
<br />
<span style="font-style: italic;">3. മറ്റുള്ളവരോട് മനസ്സുതുറക്കുക</span><br />
സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റും നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സുതുറന്നു സംസാരിക്കുന്നത് പ്രശ്നങ്ങളെ നോക്കിക്കാണാന്&zwj; പുതിയ വീക്ഷണകോണുകള്&zwj; ലഭിക്കാനും, പ്രശ്നപരിഹാരത്തിന് പുതിയ ആശയങ്ങള്&zwj; കിട്ടാനും സഹായിക്കും.</p>
<h3><span style="font-style: italic;"><br />
</span> ജീവിതശൈലിയില്&zwj; വരുത്താവുന്ന മാറ്റങ്ങള്&zwj;&nbsp;</h3>
<ol>
    <li>പുകവലിയും മദ്യപാനവും മാനസികസമ്മര്&zwj;ദ്ദത്തിന് താല്&zwj;ക്കാലിക ആശ്വാസം നല്&zwj;കിയേക്കാമെങ്കിലും ഈ ദുശ്ശീലങ്ങള്&zwj; കാലക്രമത്തില്&zwj; മാനസികസമ്മര്&zwj;ദ്ദം വഷളാവാന്&zwj; മാത്രമേ ഉപകരിക്കൂ.</li>
    <li>പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്&zwj;ദ്ധിപ്പിക്കുകയും ദുഷ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളരാനും സഹായിക്കുകയും ചെയ്യും.</li>
    <li>വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്&zwj;ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്.</li>
    <li>ഏതു തിരക്കുകള്&zwj;ക്കിടയിലും ഇഷ്ടവിനോദങ്ങളില്&zwj; ഏര്&zwj;പ്പെടാന്&zwj; കുറച്ചു സമയം മാറ്റിവെക്കുന്നത് മാനസികസമ്മര്&zwj;ദ്ദം തടയാന്&zwj; സഹായിക്കും.</li>
    <li>വിവിധ റിലാക്സേഷന്&zwj; വിദ്യകള്&zwj;ക്കായി സമയം കണ്ടെത്തുന്നത് നല്ലതാണ്. പാട്ടുകള്&zwj; കേള്&zwj;ക്കുക, കണ്ണുകളടച്ച് ദീര്&zwj;ഘമായി ശ്വസിക്കുക, നമുക്ക് മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്&zwj; കാണുക (creative visualization), യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്&zwj;ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.</li>
</ol>
<p>നിങ്ങള്&zwj;ക്ക് മാനസികസമ്മര്&zwj;ദ്ദമുണ്ടാക്കുന്നത് എന്തൊക്കെ ഘടകങ്ങളാണ് എന്നു തിരിച്ചറിയുകയും, എന്നിട്ട് അവയുടെ പരിഹാരത്തിന് മേല്&zwj;പ്പറഞ്ഞ മാര്&zwj;ഗങ്ങളില്&zwj; ഏതാണ് ഏറ്റവും അനുയോജ്യമെന്നു മനസ്സിലാക്കി അവ നടപ്പിലാക്കുകയുമാണു വേണ്ടത്. ഈ വിദ്യകള്&zwj; ഉപയോഗിച്ചിട്ടും മാനസികസമ്മര്&zwj;ദ്ദത്തിന്റെ ലക്ഷണങ്ങള്&zwj; വിട്ടുമാറുന്നില്ലെങ്കില്&zwj; വിദഗ്ദ്ധോപദേശം തേടേണ്ടതാണ്.</p>
<p>&nbsp;Image courtesy: <a target="_blank" href="http://www.yourhealthupdate.net ">www.yourhealthupdate.net&nbsp;</a></p>]]></description>
            <author> shahulameen@yahoo.com (Dr. Shahul Ameen, M.D.)</author>
            <pubDate>Sun, 31 Oct 2010 13:43:07 GMT</pubDate>
            <guid isPermaLink="false">http://mind.in/index.php/2010-10-31-13-57-38.html</guid>
        </item>
    </channel>
</rss>

